ദൈവപ്രീതിക്കായി നാലുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ബലികൊടുത്തു; നാട്ടുകാര്‍ യുവാവിനെ പച്ചയ്ക്ക് തീകൊളുത്തി

ഓങ്കോള്‍: മനഃസ്സാക്ഷി മരവിക്കുന്ന വാര്‍ത്ത ആന്ധ്രാപ്രദേശില്‍ നിന്നാണ്. ദൈവികശക്തി നേടാന്‍ പിഞ്ചുബാലനെ ബലികൊടുത്തു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ പൊകുര്‍ ഗ്രാമത്തിലാണ് സംഭവം. മനു സാഗര്‍ എന്ന നാലു വയസ്സുകാരനെയാണ് ബലി കഴിച്ചത്. തിരുമല റാവു എന്ന 35 കാരനാണ് ബലിനടത്തിയത്. ക്ഷുഭിതരായ നാട്ടുകാര്‍ റാവുവിനെ പിടികൂടി പച്ചയ്ക്ക് തീകൊളുത്തി. 40 ശതമാനം പൊള്ളലേറ്റ ഇയാളെ പിന്നീട് കാന്ദുകുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദൈവിക ശക്തി ലഭിക്കാനായി റാവു ചില ദുര്‍മന്ത്രവാദങ്ങളും പൂജകളും നടത്തി വന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ദൈവികശക്തിയും സമ്പത്തും ലഭിക്കാന്‍ മനുഷ്യക്കുരുതി നടത്തിയാല്‍ മതിയെന്നും റാവു പറയാറുണ്ടായിരുന്നത്രേ.

മനു സാഗറിനെ റാവു തട്ടിയെടുത്ത് ബലി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം മനു സാഗര്‍ അങ്കണ്‍വാടിയില്‍ പോയി മടങ്ങവേ റാവു സാഗറിനെ തട്ടിയെടുക്കുകയായിരുന്നു. നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞ് റാവു മകനെ കൂട്ടിക്കൊണ്ടു പോയതായി സാഗറിന്റെ അമ്മ ആദിലക്ഷ്മി അറിഞ്ഞു. എന്നാല്‍ റാവുവിന്റെ വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടു. അപ്പോള്‍ സ്ഥലത്തെത്തിയ ഭര്‍ത്താവിനൊപ്പം ആദിലക്ഷ്മി റാവുവിന്റെ സഹോദരനെയും കൂട്ടി വീടുതുറന്ന് അകത്തു കയറി. അപ്പോഴാണ് തലയില്ലാത്ത മനുസാഗറിന്റെ മൃതദേഹം വീട്ടിനകത്ത് കണ്ടത്.

വാര്‍ത്ത പുറത്തായതോടെ ക്ഷുഭിതരായ നാട്ടുകാര്‍ റാവുവിനെ തേടിപ്പാഞ്ഞു. ഗ്രാമത്തിന് പുറത്തുവച്ച് റാവുവിനെ പിടികൂടി. ഒരു മരത്തില്‍ കെട്ടിയിട്ട റാവുവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ സ്ഥലത്തെത്തിയാണ് റാവുവിനെ രക്ഷിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തലയറുക്കുന്നതിന് മുമ്പ് ബാലനെ റാവു കഴുത്ത് മുറുക്കിയതായി പൊലീസ് സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന് ഒരു കയര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴുത്തറുക്കാനുപയോഗിച്ച വാളും പൊലീസ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News