തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ വിഎസ് ഗംഗാധരൻ. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പാലിൽ പ്രമേഹ മരുന്ന് നൽകിയാണെന്ന് സ്വാമിയുടെ സന്തതസഹചാരിയായിരുന്ന സാബു തന്നോട് പറഞ്ഞെന്ന് ഗംഗാധരൻ പറഞ്ഞു. അളവിൽ കൂടുതൽ പ്രമേഹ മരുന്ന് നൽകി ശാശ്വതീകാനന്ദയെ തളർത്തുകയായിരുന്നെന്നും പാൽ നൽകിയത് താനാണെന്ന് സാബു തന്നോട് പറഞ്ഞിരുന്നെന്നും ഗംഗാധരൻ വെളിപ്പെടുത്തി.
അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡയറക്ടർ ബോർഡംഗം അമ്പലത്തറ ചന്ദ്രബാബു രംഗത്തെത്തി. നിർദ്ധനരായ സമുദായാംഗങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാൻ വിദേശത്ത് നിന്ന് പിരിച്ചെടുത്ത ആറു കോടി രൂപ വെള്ളാപ്പള്ളി സ്വന്തം കീശയിലാക്കി. വെള്ളാപ്പള്ളിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ശാശ്വതീകാനന്ദ തന്നോട് പറഞ്ഞിരുന്നെന്നും ചന്ദ്രബാബു പീപ്പിളിനോട് വെളിപ്പെടുത്തി.
അതേസമയം, ശാശ്വതീകാനന്ദയുടെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാൽ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. തന്നെ ബിജെപിയുടെ വക്താവാക്കിയാൽ തനിക്കൊരു ചുക്കുമില്ലമെന്നും ജന്മിമാരെക്കാൾ മോശമായാണ് രാഷ്ട്രീയ പ്രവർത്തകർ പെരുമാറുന്നതെന്നും നടേശൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here