കേരളത്തിനെതിരെ സംഘപരിവാര്‍ യുദ്ധമെന്ന് പിണറായി; ഓര്‍ഗനൈസര്‍ ലേഖനം കേരളീയരുടെ ആത്മാഭിമാനത്തെയും ചരിത്രത്തെയും വെല്ലുവിളിക്കുന്നത്

തിരുവനന്തപുരം: ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ കേരളം ദൈവത്തിന്റെ സ്വന്തം നാടോ ദൈവമില്ലാത്തവരുടെ നാടോ എന്ന ലേഖനം കേരളത്തിനെതിരായ സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. കേരളത്തെ കുറിച്ചും കമ്മ്യൂണിസ്റ്റുകാരെ കുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചും കല്ലുവച്ച നുണകളുടെ സമാഹാരം പ്രചരിപ്പിക്കുകയാണ് ആര്‍എസ്എസ് എന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

കേരള ഹൗസില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തില്‍ ബീഫ് വില്‍പന നടക്കുന്നുണ്ടെന്നും മലപ്പുറം ജില്ല സൗദി അറേബ്യയയുടെ ചെറുപതിപ്പാണെന്നും ഉള്ള പ്രചാരണം ഇതിന് ഉദാഹരണമാണ്. സൗദി അറേബ്യയില്‍ നിന്നു വരുന്ന ഫണ്ടുകൊണ്ട് മലപ്പുറം ജില്ല ഭീകരവാദ കേന്ദ്രമായെന്നു പറയുന്നു. കേരളത്തിലെ ഏതൊരു വ്യക്തിയോടും ഹിന്ദു മതത്തെക്കുറിച് ചോദിചാല്‍ ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലേ’ എന്നു തിരിച്ചു ചോദിക്കുമെന്നുമുള്ള നുണപ്രചാരണങ്ങളാണ് ആര്‍എസ്എസ് ലേഖനത്തിലുള്ളത്. എന്നാല്‍, സംഘപരിവാറിന്റെ നുണബോംബുകളില്‍ തകര്‍ന്നു പോകുന്നതല്ല കേരളത്തിന്റെ ഉന്നതമായ സംസ്‌കാരവും അതിനു തിളക്കം നല്‍കുന്ന മതനിരപേക്ഷതയും എന്ന് ജനങ്ങള്‍ തെളിയിക്കുമെന്നും ആ ജനമുന്നേറ്റത്തിന്റെ മുന്‍നിരയില്‍ സിപിഐഎം ഉണ്ടാകുമെന്നും പറഞ്ഞാണ് പിണറായിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ‘കേരള ഗോഡ്‌സ് ഓൺ കൺട്രി ഓർ ഗോഡ്‌ലെസ് കൺട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവ…

Posted by Pinarayi Vijayan on Wednesday, November 11, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here