കൊല്ലത്ത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കമ്പ്യൂട്ടര്‍ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം പഴയാറ്റിന്‍കുഴി വിമലഹൃദയ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ ടിജോയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മാതാപിതാക്കളോട് കുട്ടികള്‍ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. നാലു കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. വിവരം അറിഞ്ഞതോടെ നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ തടിച്ചു കൂടി. അധ്യാപകനെ അറസ്റ്റു ചെയ്യണമെന്നായിരുന്നു ആവശ്യം. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുമുണ്ടായി.

ഇപ്പോള്‍ സംഭവം പുറത്തുപറഞ്ഞ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മാത്രമാണ് കേസെടുത്തിട്ടുള്ളത്. കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്. നേരത്തെയും ടിജോക്കെതിരെ ഇതേ പരാതി നാട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തിരുന്നില്ല. ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഒരുവര്‍ഷം മുമ്പാണ് ടിജോ വിമലഹൃദയ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപകനായി ജോലിക്ക് ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here