ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന് വി പി റെജീന കൈരളി ന്യൂസ് ഓണ്‍ലൈനിനോട്; പലരും സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ വിളിക്കുന്നുണ്ടെന്നും റെജീന

കോഴിക്കോട്: താന്‍ ഭീഷണികള്‍കൊണ്ടും അസഭ്യവര്‍ഷം കൊണ്ടു പിന്തിരിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിലപാടില്‍ ഉറച്ചു മുന്നോട്ടുപോകുമെന്നും മദ്രസകളിലെ പീഡനങ്ങളെക്കുറിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തക വി പി റെജീന. മദ്രസാ പീഡനങ്ങളുടെ പോസ്റ്റ് വിവാദമാവുകയും ചിലരുടെ മാസ് പെറ്റീഷനിലൂടെ ഫേസ്ബുക്ക് തന്റെ പ്രൈാഫൈല്‍ പൂട്ടിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോടു സംസാരിക്കുകയായിരുന്നു റെജീന.

റെജീനയ്ക്ക് ഇപ്പോഴും പല ഭാഗത്തുനിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നിറയെ അസഭ്യവുമായാണ് പല പ്രതികരണങ്ങളും ഉണ്ടാകുന്നത്. ഇതുകൊണ്ടൊന്നും തന്നെ പേടിപ്പിക്കാനാവില്ല. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഫേസ്ബുക്കില്‍ പല തരത്തില്‍ അസഭ്യവര്‍ഷമാണ് നടക്കുന്നത്. അധികൃതര്‍ക്കു മാസ് പെറ്റീഷന്‍ നല്‍കി അക്കൗണ്ട് പൂട്ടിച്ചു. തന്റെ പോസ്റ്റ് പലര്‍ക്കും അനുഭവിച്ച കാര്യങ്ങള്‍ തുറന്നു പറയാനുള്ള അവസരമൊരുക്കിയതായാണ് കരുതുന്നതെന്നും റെജീന പറഞ്ഞു.

പോസ്റ്റ് വിവാദമായതിനു ശേഷം നിരവധി പേര്‍ താന്‍ പങ്കുവച്ചതിനു സമാനമായ അനുഭവം പറയാന്‍ ഫോണില്‍ വിളിച്ചിരുന്നു. താന്‍ പരാമര്‍ശിച്ച ദുരനുഭവങ്ങള്‍ പലയിടങ്ങളിലും ഇപ്പോഴും നേരിടേണ്ടിവരുന്നുണ്ടെന്നാണ് വിളിച്ച കുട്ടികള്‍ പറഞ്ഞത്. – അവര്‍ പറഞ്ഞു. റെജീനയ്ക്കു പിന്തുണയുമായി നിരവധി രക്ഷകര്‍ത്താക്കളും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News