ലിവ് ഇന്‍ പങ്കാളിയെ യുവതിയും കാമുകനും കൂട്ടുകാരിയും ചേര്‍ന്നു കഴുത്തുഞെരിച്ചു കൊന്നു; കൊലപാതകം മദ്യം നല്‍കി ലക്കുകെടുത്തി

ദില്ലി: ഒന്നിച്ചു താമസിച്ചിരുന്ന പങ്കാളിയെ പാര്‍ട്ടിക്കു വിളിച്ചുകൊണ്ടുപോയി മദ്യം നല്‍കി ലക്കുകെടുത്തി യുവതി കൊലപ്പെടുത്തി. പതിനെട്ടുവയസുകാരനായ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് ഇരുപത്തെട്ടുകാരനായ ലിവ് ഇന്‍ പങ്കാളി യോഗേന്ദര്‍ സിംഗിനെ മുപ്പതുകാരിയായ നീതു കൊലപ്പെടുത്തിയത്. ഔട്ടര്‍ ദില്ലിയിലെ സതിയാബാദിലാണ് സംഭവം. നീതുവിനെയും കാമുകന്‍ രോഹിതിനെയും നീതുവിന്റെ സുഹൃത്ത് ആശയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡ്രൈവറായി ജോലിനോക്കുന്ന യോഗേന്ദര്‍ സിംഗിനെ ചൊവ്വാഴ്ച രാത്രി പാര്‍ട്ടിക്കെന്ന പേരില്‍ നീതു സുഹൃത്ത് ആശയുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ നീതുവിന്റെ പുതിയ കാമുകന്‍ രോഹിതും ആശയും കാത്തിരുന്നു. യോഗേന്ദറിന് മദ്യം നല്‍കി ലക്കുകെടുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ വരെ നീണ്ട പാര്‍ട്ടിയില്‍ ബോധരഹിതനായ യോഗേന്ദര്‍ സിംഗിനെ കഴുത്തുഞെരിച്ചാണ് കൊന്നത്. തുടര്‍ന്നു മൃതദേഹം നീതുവിന്റെ കാറില്‍ കയറ്റി നറേലയില്‍ ഉപേക്ഷിച്ചു.

നഗരത്തില്‍ രണ്ടു മണിക്കൂറോളം കാറോടിച്ച ശേഷം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം ഉപേക്ഷിച്ചത്. ഉപേക്ഷിക്കും മുമ്പ് യോഗേന്ദര്‍ സിംഗിന്റെ മുഖം തിരിച്ചറിയാതിരിക്കാന്‍ തല കരിങ്കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കുകയും ചെയ്തു. ഇന്നലെ രാവിലെ പരിസരവാസികളാണ് യോഗേന്ദറിന്റെ മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരമറിയിച്ചത്.

ആറുവര്‍ഷമായി വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുകയായിരുന്നു മുപ്പതുകാരിയായ നീതുവും ഇരുപത്തെട്ടുകാരനായ യോഗേന്ദറും. ഡ്രൈവറായി ജോലി നോക്കുന്ന യോഗേന്ദറിന് വരുമാനം കുറവാണെന്നും കടം വരുത്തിവയ്ക്കുകയാണെന്നും പറഞ്ഞ് നീതു വഴക്കടിക്കുന്നതു പതിവായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ വീട്ടിലെത്തിയ യോഗേന്ദറിനെ തന്ത്രപൂര്‍വം ആശയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ് ആശ. നീതുവുമായി ഇതിനിടയില്‍ ആശ സൗഹൃദത്തിലായി. നീതുവും ആശയുമായും രോഹിത് നിരന്തരബന്ധം പുലര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News