‘മരിക്കുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കണം’ ഭീകരന് അമ്മയുടെ ഉപദേശം; പത്താന്‍കോട്ട് ആക്രമണദിവസം പാകിസ്ഥാനിലേക്ക് പോയത് നാലു കോളുകള്‍

ദില്ലി: പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാള്‍ ഏറ്റുമുട്ടലിനു മുന്‍പ് പാകിസ്ഥാനിലെ കുടുംബവുമായി ബന്ധപ്പെട്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തില്‍. അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയ ഫോണ്‍ വിളികളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പുലര്‍ച്ചെ 12.30ന് ശേഷം പത്താന്‍കോട്ടിലും പരിസരങ്ങളിലും നിന്നുമായി നാലു ഫോണു കോളുകളാണ് ്പാകിസ്ഥാനിലേക്ക് പോയത്. ആക്രമണത്തെ സംബന്ധിച്ച് മാതാവിനോട് സംസാരിച്ച ഭീകരനോട് ‘മരിക്കുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കണ’മെന്നായിരുന്നു അമ്മയുടെ ഉപദേശം.

കോളുകളില്‍ മൂന്നെണ്ണം ഭീകരര്‍ ഉപയോഗിച്ച ഫോണില്‍നിന്നും മറ്റൊന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണില്‍നിന്നുമാണ്. വെള്ളിയാഴ്ച രാത്രി 12.30നും ശനിയാഴ്ച പുലര്‍ച്ചെ 2.30നും ഇടയിലാണ് കോളുകള്‍ പോയിരിക്കുന്നത്. മറ്റ് കോളുകളില്‍ ആക്രമണം നടത്തേണ്ട സ്ഥലത്തെ കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്.

അഞ്ച് ഭീകരരാണ് വ്യോമസേനാ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലൂടെ സുരക്ഷാ സേന അഞ്ചു പേരെയും വധിച്ചു. സംഭവത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡിസംബര്‍ 30ന് രണ്ട് കാറുകളിലായാണ് ഇവര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here