ഒല കാബില്‍ യുവതിയെ ബലാത്സംഗം ചെയ്തു; ഭോപ്പാലില്‍ ഡ്രൈവര്‍ അറസ്റ്റില്‍

ഭോപ്പാല്‍: യുവ യാത്രികയെ ബലാത്സംഗം ചെയ്ത കേസില്‍ ഒല കാബ് ഡ്രൈവര്‍ അറസ്റ്റില്‍. 28 കാരിയായ യാത്രിക ഭോപ്പാല്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഡ്രൈവറായ ദിപക് ബാമന്‍ ആണ് അറസ്റ്റിലായത്. ഖോ ഇ ഫിസ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സൂര്യകാന്ത് അവാസ്തി ആണ് അറസ്റ്റ് സ്ഥിരീകരിച്ചത്.

ഡിസംബര്‍ 29നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഒല കാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു യുവതി.

വീട്ടില്‍ നിന്നും ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് ഇവര്‍ ഒല ടാക്‌സിയുടെ സഹായം തേടി. ആശുപത്രിയിലേക്കുള്ള വഴിക്കിടെ വിജനമായ പ്രദേശത്ത് വച്ചായിരുന്നു ബലാത്സംഗം. ബൈരഗഡിനും ഗാന്ധി നഗറിനും ഇടയിലായിരുന്നു സംഭവം നടന്നത്. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സംഭവം പുറത്ത് അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

രണ്ട ദിവസത്തിന് ശേഷമാണ് യുവതി ബലാത്സംഗ വിവരം ഭര്‍ത്താവിനെ അറിയിച്ചത്. തുടര്‍ന്ന് ഇരുവരും ഭോപ്പാല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ദിപക് ബാമൈനെ അറസ്റ്റ് ചെയ്തത്. പ്രതി ഓടിച്ചിരുന്ന ഒല കാബും കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ ജോലിയില്‍നിന്ന് പുറത്താക്കിയതായി ഒല കാബ് മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍സ് വിഭാഗം അറിയിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിക്കും പൊലീസിനും ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ആണ് ഒല കാബിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here