പത്താന്‍കോട്ട് ഭീകരാക്രമണം; സംഘത്തില്‍ നാലോ അഞ്ചോ പേരുണ്ടായിരുന്നെന്ന് ഗുര്‍ദാസ്പൂര്‍ എസ്പി; ഭീകരര്‍ സംസാരിച്ചത് ഉറുദു ഭാഷ; കയ്യില്‍ എകെ 47 ഉണ്ടായിരുന്നു

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ഉള്‍പ്പെട്ട ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഗുര്‍ദാസ്പൂര്‍ എസ്പിയുടെ വെളിപ്പെടുത്തല്‍. നാലോ അഞ്ചോ പേര്‍ ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് എസ്പി സില്‍വീന്ദര്‍ സിംഗ് പറഞ്ഞു. ഭീകരര്‍ തന്റെ കൈകള്‍ കെട്ടിയിടുകയും കണ്ണുകള്‍ കെട്ടുകയും ചെയ്തു. ഉറുദുഭാഷയാണ് തീവ്രവാദികള്‍ സംസാരിച്ചിരുന്നത്. തന്നെ ആക്രമിക്കുമ്പോള്‍ താന്‍ എസ്പിയാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. താന്‍ തന്റെ തോക്ക് എടുത്തിട്ടില്ലായിരുന്നെന്നും എസ്പി പറഞ്ഞു.

എകെ 47 തോക്കുകളാണ് ഭീകരരുടെ കയ്യിലുണ്ടായിരുന്നത്. വിജനമായ ഒരു പ്രദേശത്തേക്കാണ് തന്നെ കൊണ്ടു പോയത്. ഒരിക്കല്‍ പോലും തങ്ങളോട് ഭീകരര്‍ വഴി ചോദിച്ചില്ല. അവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് എത്തിയതെന്ന് താന്‍ സംശയിക്കുന്നു. കണ്ണുതുറക്കാനോ ശബ്ദിക്കാനോ ശ്രമിച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി എസ്പിയുടെ വേലക്കാരന്‍ മദന്‍ ഗോപാലും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here