നവകേരള മാര്‍ച്ചിനെ വരവേല്‍ക്കാനൊരുങ്ങി എറണാകുളം; ജനനായകന് നാലിടങ്ങളില്‍ സ്വീകരണം

കൊച്ചി: സിപിഐഎം പിബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. തൃശൂര്‍ ജില്ലയില്‍ ലഭിച്ച ഉജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുന്നത്.

മാര്‍ച്ച് രാവിലെ എറണാകുളം ജില്ലയില്‍ പ്രവേശിക്കും. 10ന് കറുകുറ്റിയിലെത്തുന്ന മാര്‍ച്ച് ആദ്യ കേന്ദ്രമായ അങ്കമാലിയിലെ സ്വീകരണത്തിനുശേഷം പള്ളിയാക്കല്‍ സഹകരണബാങ്കിന്റെ ജൈവ കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് നോര്‍ത്ത് പറവൂരിലും വൈപ്പിനിലെ ചെറായിലും സ്വീകരണം ഏറ്റുവാങ്ങി മറൈന്‍ ഡ്രൈവില്‍ സമാപിക്കും.

നവോത്ഥാന പോരാട്ടത്തിന്റെ ഉജ്വല സ്മരണകള്‍ നിലനില്‍ക്കുന്ന ഗുരുവായൂരില്‍ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കും മത്സ്യത്തൊഴിലാളി കോളനികളിലെ സന്ദര്‍ശനത്തിനും ശേഷമാണ് തൃശൂരിലെ പര്യടനം അവസാനിച്ചത്. പിണറായി വിജയന് പുറമെ എംവി ഗോവിന്ദന്‍, കെജെ തോമസ്, പികെ ബിജു എംപി, എംബി രാജേഷ് എംപി, എ.സമ്പത്ത് എംപി, പി.കെ സൈനബ, ഡോ. കെടി ജലീല്‍ എംഎല്‍എ എന്നിവരും സംസാരിച്ചു. കയ്പമംഗലത്ത് എകെ ജമാല്‍ അധ്യക്ഷനായി. പിഎം അഹമ്മദ് സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ പികെ ഭരതന്‍ അധ്യക്ഷനായി. ഉല്ലാസ് കളക്കാട് സ്വാഗതം പറഞ്ഞു. മാളയില്‍ ഡോ. പിഎ മുഹമ്മദ് സെയ്ദ് അധ്യക്ഷനായി. പികെ ഡേവിസ് സ്വാഗതം പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്റ് എംപി അധ്യക്ഷനായി. അഡ്വ. പികെ ഗിരിജാവല്ലഭന്‍ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here