മുഖ്യമന്ത്രിക്കെതിരായ സിഡി മാറ്റാന്‍ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെട്ടു; സംഭവം സിഡി അന്വേഷിച്ചുള്ള കോയമ്പത്തൂര്‍ യാത്ര നടന്ന ദിവസം; സരിതയും രവിയുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി അന്വേഷിച്ച് ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷനും കോയമ്പത്തൂര്‍ യാത്ര നടന്ന ദിവസം തെളിവുകള്‍ മാറ്റാന്‍ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെട്ടു. ടെലിഫോണ്‍ സംഭാഷണത്തിലാണ് തെളിവുകള്‍ സരിതയുടെ വീട്ടില്‍ നിന്ന് മാറ്റാന്‍ രവി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ പീപ്പിള്‍ ടിവിക്ക് ലഭിച്ചു. പൊലീസ് അവിടെയും എത്തുമെന്നും എല്ലാം എടുത്തു മാറ്റണമെന്നും രവി സരിതയോട് ആവശ്യപ്പെടുന്നുണ്ട്. സംഭാഷണത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.

ഫോണ്‍ റിംഗ് ചെയ്യുന്നു…..

രവി: ഹലോ..

സരിത: ഹലോ

രവി: അടുത്താരും ഇല്ലല്ലോ?

സരിത: ഇല്ല ഞാന്‍ അവിടെ നിന്നും മാറി
രവി:നാടകങ്ങള്‍ എല്ലാം കണ്ടല്ലോ?

സരിത:എല്ലാം കണ്ടു കൊണ്ടിരിക്കുകയാ സാറേ.. എനിക്കു തോന്നുന്നത്.., ഏതെങ്കിലും ഒരു ബാക്ക് ഗ്രൗണ്ട് വര്‍ക്ക് ഇതിനകത്തുണ്ടാകും. ഇല്ലാതെ ഇത് ഇത്രയും ഇതായിട്ട്.

രവി: അതിന്റെ ഭാഗമായിട്ട് ചിലപ്പോള്‍ തന്റെ അവിടേം നോക്കാന്‍ വന്നേക്കാം.

സരിത: അതാണു ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. അതാണ് ഇപ്പോ പെട്ടെന്നു നിന്നടത്തു നിന്നു മാറിയത്. ശരിക്കും പറഞ്ഞാല്‍…

രവി: തന്റെ അവിടേം നോക്കാന്‍ വന്നേക്കാം. ക്ലിയര്‍ ചെയ്യുമല്ലോ?

സരിത: അത് ഞാന്‍ ചെയ്‌തോളാം സാറേ. ഓള്‍റെഡി ക്ലിയേര്‍ഡ് ആണ്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ പോലും ഞാന്‍ ഉടന്‍ ക്ലിയര്‍ ചെയ്‌തോളാം.

രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അറിയാമല്ലോ

സരിത: അറിയാം. അറിയാം

രവി: ഞാന്‍ പറയുന്നത് ഞാന്‍ ഒരു ഊഹത്തില്‍ നിന്ന് എടുത്തതാണ്.

സരിത: എനിക്കും ഊഹം അതാണ് തോന്നിയത്.

രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അവിടെയാണല്ലോ.

സരിത: കാര്യം അവന്‍ പറഞ്ഞിട്ടുണ്ടല്ലോ കത്ത് കണ്ടെടുത്തില്ലാന്നു.

രവി: എന്താ?

സരിത: രാവിലെ ഒരു ടോക് വന്നു. സരിതയ്ക്കും എനിക്കും രണ്ടു നീതി. സരിതയുടെ കത്തു കണ്ടെടുത്തില്ല. ഞാന്‍ കമ്മീഷനില്‍ പറഞ്ഞോ എനിക്ക് കത്തുണ്ട് അങ്ങനുണ്ട് ഇങ്ങനുണ്ടെന്ന്.

രവി: അതൊന്നും ഒന്നും വരാനില്ല. അവിടെ വരുമ്പോ ഒന്നും കാണരുതേ.

സരിത: ഇല്ല സാര്‍. ഇപ്പോള്‍ തന്നെ ചെയ്‌തോളാം.

രവി: ഉടനടി, ഉടനടി.

സരിത: ഓകെ സാറേ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here