ശ്രീശ്രീ രവിശങ്കറിനെ എതിര്‍ത്താല്‍ കല്‍ബുര്‍ഗിയുടെ അവസ്ഥ വരും; പരിസ്ഥിതിപ്രവര്‍ത്തകനെ ദേശവിരുദ്ധനാക്കിയും വധഭീഷണി മുഴക്കിയും ഹിന്ദുമഹാസഭ നേതാവ്; ഭീഷണി വീഡിയോ കാണാം

ദില്ലി: യമുനാ നദീ തീരത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടിയെ വിമര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തകന് വധഭീഷണി. യമുനാ തീരത്തെ പരിസ്ഥിതി നശിപ്പിക്കരുത് എന്നാവശ്യപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകന്‍ വിമലേന്ദു ഝായ്ക്ക് കൊല്ലുമെന്നായിരുന്നു ഭീഷണി. ഹിന്ദു മഹാസഭാ നേതാവ് സ്വാമി ഓംജിയാണ് വധഭീഷണി മുഴക്കിയത്.

ആര്‍ട് ഓഫ് ലിവിംഗ് പരിപാടിയെ വിമര്‍ശിച്ചാല്‍ നരേന്ദ്ര ധബോല്‍ക്കറര്‍, എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ അവസ്ഥ വരും. അവരെ കൊന്നതുപോലെ കൊല്ലും. നീ പാകിസ്താന്റെ ചാരനാണ്. ദേശവിരുദ്ധനും ദേശദ്രോഹിയുമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകനോട് സ്വാമി ഓംജി പറഞ്ഞു. ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലായിരുന്നു ഹിന്ദു മഹാസഭാ നേതാവിന്റെ വധഭീഷണി.

യമുനാ തീരത്തെ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നതാണ് ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടിയെന്ന് നേരത്തെ വിമര്‍ശനം ുയര്‍ന്നിരുന്നു. അതിന്റെ പേരില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ അഞ്ച് കോടി രൂപ മുന്‍കൂര്‍ പിഴയടയ്ക്കാനും ഉത്തരവിട്ടു. പരിപാടിയുടെ നടത്തിപ്പിലേക്കായി പാലം പണിയുന്നതിന് സൈനികരെ ഉപയോഗിച്ചതും വിവാദമായി. രാജ്യത്തിന്റെ സൈനികരെ സ്വകാര്യ പരിപാടിയുടെ ചടങ്ങിന് വേണ്ടി ഉപയോഗിക്കുന്നതിനെ പാര്‍ലമെന്റില്‍ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. ഇതിനൊപ്പമാണ് യമുനാ തീരം നശിപ്പിക്കുതിനെതിരെ പ്രതികരിച്ച പരിസ്ഥിതി പ്രവര്‍ത്തകന് നേരെ വധഭീഷണി ഉണ്ടാകുന്നത്. ദേശീയ മാധ്യമമായ ദ ക്വിന്റ് ആണ് ഭീഷണി വാര്‍ത്ത പുറത്തുവിട്ടത്.

ഹിന്ദു മഹാസഭാ നേതാവ് സ്വാമി ഓംജി ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ കാണാം.

ശ്രീശ്രീ രവിശങ്കര്‍ 5 കോടി രൂപ മുന്‍കൂര്‍ പിഴ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍; യമുനാതീരത്തെ പരിപാടിക്ക് കര്‍ശന ഉപാധികളോടെ അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News