ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് പിണറായി; ഇന്ത്യയെ ഒറ്റിക്കൊടുത്ത ആർഎസ്എസിൽ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിനില്ല

കണ്ണൂർ: ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളിയും തമ്മിൽ കേരളത്തിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ഇതിനെ ജനങ്ങൾ ജാഗ്രതയോടെ കാണണം. ജനവിധിയെ ഭയക്കുന്ന ഉമ്മൻചാണ്ടിയും ആർഎസ്എസും ഒന്നിക്കുകയാണ്. വെള്ളാപ്പള്ളിയും ആർഎസ്എസിന്റെ കൂടെയാണ്. ഇതിനെതിരെ ജനങ്ങൾ ജാഗരൂകരായിരിക്കണം. പഴയ കോലിബി സഖ്യം ആവർത്തിക്കാനാണ് ശ്രമം. ഇതിനെതിരെയാണ് ജാഗ്രത വേണ്ടത്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നും പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പെരളശ്ശേരിയിൽ എകെജി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.

സ്വാതന്ത്ര്യസമരക്കാലത്ത് സമരത്തിനെതിരെ വൈസ്രോയിയെ കണ്ട് നമ്മുടെ രണ്ടുകൂട്ടരുടെയും താൽപര്യം ഒന്നാണെന്ന് പറഞ്ഞവരാണ് ആർഎസ്എസുകാർ. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരാണ് സംഘപരിവാർ. ആ സംഘപരിവാറാണ് ഇപ്പോൾ രാജ്യസ്‌നേഹം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുടെ രാജ്യസ്‌നേഹത്തിന്റെ സർട്ടിഫിക്കറ്റ് ഇഎംഎസിന്റെയും എകെജിയുടെയും പാർട്ടിക്ക് വേണ്ട.

കാലിക്കച്ചവടക്കാരായ രണ്ടു പേരെ ഝാർഖണ്ഡിൽ കെട്ടിത്തൂക്കിക്കൊന്നു. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട് കാലിക്കച്ചവടം പണ്ടുമുതൽ ഇന്ത്യയിലുണ്ട്. പക്ഷേ, മുസ്ലിമായി ജനിച്ചു പോയി എന്നതാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രണ്ടുപേർ ചെയ്ത കുറ്റം. എങ്ങോട്ടാണ് നമ്മുടെ രാജ്യം പോകുന്നത്. എവിടത്തേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News