മുന്‍കാമുകന്റെ ആക്രമണത്തിന് ശേഷം നയന്‍സ് സുരക്ഷയ്ക്ക് ചിലവിടുന്നത് കോടികള്‍; ചെന്നൈയില്‍ പുതിയ വീട് വാങ്ങി; പ്രവേശനത്തിന് കൂപ്പണ്‍ വിതരണവും അനൗണ്‍സ്‌മെന്റുകളും

മുന്‍കാമുകന്റെ ആക്രമണത്തിന് ശേഷം കോടികള്‍ ചെലവിട്ട് സുരക്ഷിതത്വം ഉറപ്പുവരുത്തി തെന്നിന്ത്യന്‍താരം നയന്‍താരയുടെ പുതിയ വീട്. ചെന്നൈ കോയമ്പേടിലാണ് കോടികള്‍ വിലമതിക്കുന്ന പുതിയ വീട്.

നിരവധി പരിശോധനകള്‍ക്ക് വിധേയമാകാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വീടിനുള്ളില്‍ പ്രവേശിക്കാനും താരത്തെ കാണാനും അനുവാദമില്ല. ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നയന്‍താരയെ കാണുന്നതിന് പ്രത്യേക ദിവസങ്ങള്‍ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, രണ്ട് ഘട്ടമായിട്ടാണ് നയന്‍താരയുടെ പുതിയ വീട്ടില്‍ പ്രവേശിക്കേണ്ടത്. ആദ്യ പടിയായി കൂപ്പണ്‍ വിതരണം ചെയ്യും. തുടര്‍ന്ന് രണ്ട് സ്‌റ്റെപ്പ് അന്വേഷണമുണ്ട്. നിരവധി അനൗണ്‍സ്‌മെന്റുകള്‍ക്ക് ശേഷമേ പ്രധാന വാതില്‍ സന്ദര്‍ശകര്‍ക്കായി സുരക്ഷ ജീവനക്കാര്‍ തുറക്കൂ. എയര്‍ കണ്ടീഷന്‍ ചെയ്ത സ്വിമ്മിംഗ് പൂളും, ടെന്നീസ് കോര്‍ട്ടും, ഷോപ്പിംഗ് കോംപ്ലക്‌സുമൊക്കെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്.

കഴിഞ്ഞമാസമാണ് നയന്‍താരയെ ഫ്‌ളാറ്റില്‍ കയറി അജ്ഞാതസംഘം ആക്രമിച്ചത്. വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തിനു ശേഷം രണ്ട് ആഴ്ച്ചത്തേക്ക് നയന്‍സ് ഷൂട്ടിംഗിന് വന്നിരുന്നില്ലെന്നാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ആക്രമണത്തില്‍ കൈക്കും കാലിനും മൂക്കിനും നെറ്റിയിലും പരുക്ക് പറ്റിയിരുന്നു. നടനും നിര്‍മാതാവുമായ മുന്‍ കാമുകനാണ് ആളെവിട്ട് നയന്‍സിനെ തല്ലിച്ചതെന്നാണ് ഗോസിപ്പ് മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here