കങ്കണയ്ക്ക് പിന്നാലെ ഹൃത്വികിന്റെ സ്വകാര്യ സന്ദേശങ്ങളും പുറത്ത്; കങ്കണ അതിരുവിട്ട വീഡിയോയും ചിത്രങ്ങളും അയച്ചതില്‍ സഹോദരി രംഗോലിക്ക് വിഷമം

ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും ഹൃത്വിക് റോഷനും തമ്മില്‍ പഴയ പ്രണയബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നു. കങ്കണയുടെ ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഹൃത്വികിന്റെ സ്വകാര്യ ഇമെയില്‍ സന്ദേശങ്ങളും പുറത്ത് വന്നു. കങ്കണയുടെ സഹോദരി രംഗോലി അയച്ച സന്ദേശങ്ങളും പുറത്തുവന്നവയില്‍ ഉള്‍പ്പെടുന്നു.

കങ്കണ ഹൃതിക്കിന് അയക്കേണ്ട മെയില്‍ അബദ്ധത്തില്‍ അയച്ചത് സഹോദരി രംഗോലിക്കാണ്. അങ്ങനെയാണ് കാര്യങ്ങള്‍ രംഗോലിയും അറിയുന്നത്. തന്റെ സഹോദരി അതിരുവിട്ട വീഡിയോയും ചിത്രങ്ങളും ഹൃതിക്കിന് അയച്ചിട്ടുണ്ടെന്നറിഞ്ഞതോടെ രംഗോലി വലിയ വിഷമത്തോടെ അതിനു മറുപടിയും നല്‍കുന്നുണ്ട്. ഒറ്റപ്പെടുത്തുന്നതില്‍ കങ്കണ ഏറെ ദുഃഖിതയാണെന്നാണ് രംഗോലി സന്ദേശങ്ങളില്‍ പറയുന്നത്. കങ്കണയുടെ അക്കൗണ്ട് ഹൃത്വിക് ഹാക്ക് ചെയ്തുവെന്നും രംഗോലി ആരോപിക്കുന്നു. താനങ്ങനെ ചെയ്തിട്ടില്ലെന്നും അത്തരത്തിലൊരു മെയില്‍ ഐഡി തനിക്കില്ലെന്നും ഹൃത്വിക് രംഗോലിയോട് മറുപടിയായ പറയുന്നുണ്ട്. ഇത് വായിച്ചിട്ട് രംഗോലി ക്ഷമാപണം നടത്തി തിരിച്ച് മെയില്‍ അയച്ചിട്ടുമുണ്ട്. ഈ മെയിലുകളാണ് പുറത്തായത്.

Also Read> 

>  കങ്കണയുടെ വാദങ്ങള്‍ പൊളിയുന്നു; ഹൃത്വിക്കിന് അയച്ച ഇമെയിലുകള്‍ പുറത്ത്; ന്യായം ഹൃത്വിക്കിന്റെ ഭാഗത്തെന്ന് പൊലീസ്

>  സ്വന്തം നഗ്‌നതയും കങ്കണ ഹൃത്വികിനു അയച്ചു; ആറുമാസം കൊണ്ട് അയച്ചത് 3,000 ഇമെയിലുകള്‍; കങ്കണഹൃത്വിക് വിവാദത്തിലെ കാണാപ്പുറങ്ങള്‍

 
കങ്കണ തനിക്ക് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ഹൃത്വിക് റോഷന്‍ ഇന്നലെ സൈബര്‍ ക്രൈം അന്വേഷണസംഘത്തിന് സമര്‍പ്പിച്ചിരുന്നു. ഇരുവരും ഉന്നയിച്ച ആരോപണങ്ങളില്‍ ഹൃത്വിക് പറയുന്നതിലാണ് ന്യായമുള്ളതെന്ന് മെയിലുകളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു. hroshan@email.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് കങ്കണ മൂവായിരത്തിലധികം സന്ദേശങ്ങള്‍ അയച്ചിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഹൃത്വിക് സമര്‍പ്പിച്ചിരിക്കുന്ന ഇമെയിലുകള്‍ വിശ്വാസയോഗ്യമല്ലെന്നാണ് കങ്കണയുടെ അഭിഭാഷകന്റെ വാദം. കങ്കണയുടെ ഇമെയില്‍ നേരത്തേ ഹാക്ക് ചെയ്യപ്പെട്ടിരുന്നതാണെന്നും കേസില്‍ നേട്ടമുണ്ടാക്കാനായി ഹൃത്വിക് അയച്ച മെയിലുകളാണിതെന്നാണ് അഭിഭാഷകന്റെ വാദം. ഇതിന് പിന്നാലെയാണ് ഹൃത്വികിന്റെ സന്ദേശങ്ങള്‍ പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here