സ്മിത്തിന്റെ സെഞ്ച്വറിക്കും രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറിക്കും പൂനെയെ രക്ഷിക്കാനായില്ല; ഗുജറാത്ത് ലയണ്‍സിന്റെ ജയം 3 വിക്കറ്റിന്

പൂനെ: സ്റ്റീഫന്‍ സ്മിത് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിക്കും അജിന്‍ക്യ രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറിക്കും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ രക്ഷിക്കാനായില്ല. പൂനെയ്‌ക്കെതിരെ 3 വിക്കറ്റിനാണ് ഗുജറാത് ലയണ്‍സ് ജയിച്ചുകയറിയത്. അവസാന പന്തിലായിരുന്നു ഗുജറാതിന്റെ ജയം. ഡൈ്വന്‍ സ്മിത്, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ ബാറ്റിംഗും സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ പിന്തുണയുമാണ് ഗുജറാത്തിനെ തോല്‍വിയില്‍നിന്ന് രക്ഷിച്ചത്.

ടോസ് നേടിയ ഗുജറാത് ലയണ്‍സ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ ആദ്യം ബാറ്റിംഗിന് അയച്ചു. ഗുജറാത് ക്യാപ്ടന്റെ തീരുമാനം ശരിവെയ്ക്കുന്നതാണോ എന്ന് ആശങ്കപ്പെടുത്തുന്നതായിരുന്നു ആര്‍പിഎസിന്റെ ബാറ്റിംഗ്. തുടക്കം. സ്‌കോര്‍ 13ല്‍ നില്‍ക്കെ ഓപ്പണര്‍ സൗരഭ് തിവാരി റൈനയുടെ പന്തില്‍ റണ്ണൗട്ടായി മടങ്ങി. ഒരു റണ്‍സ് മാത്രമാണ് തിവാരിക്ക് നേടാനായത്. എന്നാല്‍ മറുവശത്ത് തുടര്‍ന്ന അജിന്‍ക്യ രഹാനെയും പിന്നാലെയെത്തിയ സ്റ്റീഫന്‍ സ്മിത്തും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് ആര്‍പിഎസിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 124-ാം റണ്‍സിലാണ് പിരിഞ്ഞത്.

രഹാനെ ബ്രാവോയുടെ പന്തില്‍ റണ്ണൗട്ടായി മടങ്ങുമ്പോഴേക്കും 53 റണ്‍സ് സ്വന്തമായി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. പിന്നാലെയെത്തിയ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി സ്മിത്തിന് മികച്ച പിന്തുണ നല്‍കി. കേവലം 54 പന്തിലാണ് സ്മിത് സെഞ്ച്വറി നേടിയത്. 8 ബൗണ്ടറികളും 5 സിക്‌സറും ഉള്‍പ്പടെയാണ് സ്മിത് 101 റണ്‍സ് നേടിയത്. തീസര പെരേര 3 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News