പാലക്കാട്: പാലക്കാട് പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് നെൻമാറയ്ക്കടുത്ത് കൊട്ടയംകാട് സ്വദേശി സുജിത് ആണ് മരിച്ചത്. പാലക്കാട് എലവഞ്ചേരിയിലാണ് സംഘർഷം ഉണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുത്തേറ്റ അഭിജിതിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുതുവർഷാഘോഷം കണ്ണൂരിലും അക്രമത്തിൽ കലാശിച്ചിരുന്നു. പാനൂരിൽ പുതുവർഷാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്നു സിപിഐഎം പ്രവർത്തകരെ വെട്ടിപ്പരുക്കേൽപിച്ചു. ഇവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അശ്വന്ത് (24), രജിത്ത് (28), അതുൽ (24) എന്നിവർക്കാണ് വെട്ടേറ്റത്. മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകരാണ് അക്രമത്തിനു പിന്നാലെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു. പുതുവത്സരാഘോഷ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
പുതുവർഷാഘോഷ പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നവരെ യാതൊരു കാരണവുമില്ലാതെ അക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here