കോഴിക്കോട്: ഉസ്മാന്‍റെ ഇരട്ട ഗോളിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വിജയത്തുടക്കം. പുതുച്ചേരിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം തകർത്തു വിട്ടത്. നായകൻ ഉസ്മാൻ ഇരട്ട ഗോളടിച്ച് തിളങ്ങിയപ്പോൾ മൂന്നാം ഗോൾ ജോബി ജസ്റ്റിന്റെ വകയായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ആന്ധ്രാപ്രദേശ് കർണാടകയെ തോൽപിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആന്ധ്രയുടെ വിജയം.
കളിയുടെ ആദ്യ പകുതിയിൽ തന്നെ കേരളം മുന്നിലായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ പുതുച്ചേരിയെ ഞെട്ടിച്ചു കൊണ്ട് കേരളം മുന്നിലെത്തി. ജോബി ജസ്റ്റിനാണ് ഗോൾ നേടിയത്. അടുത്ത രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. പത്തു മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഉസ്മാന്റെ ഇരട്ട ഗോൾ പിറന്നത്. 57,66 മിനിറ്റുകളിലായിരുന്നു ഉസ്മാന്റെ ഗോളുകൾ.
ഉദ്ഘാടന മൽസരത്തിൽ ആന്ധ്രാപ്രദേശ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കർണാടകയെ തോൽപിച്ചത്. ആന്ധ്രയ്ക്കു വേണ്ടി ക്യാപ്റ്റൻ ടി.ചന്ദ്രശേഖർ പെനൽറ്റിയിലൂടെ രണ്ടു ഗോളുകൾ നേടി. കർണാടകയുടെ ആശ്വാസ ഗോൾ നേടിയത് ജി.വിഘ്‌നേശ് ആണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here