മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മമതാ ബാനര്‍ജി; പകരം അദ്വാനിയെയോ ജെയ്റ്റ്‌ലിയെയോ നിയോഗിക്കണം; രാജ്യത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് പോംവഴി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി, മറ്റേതെങ്കിലും മുതിര്‍ന്ന ബിജെപി നേതാവിനെ പ്രധാനമന്ത്രിയായി നിയോഗിക്കണമെന്ന് മമത ആവശ്യപ്പെട്ടു.

അദ്വാനിയെയോ അരുണ്‍ ജെയ്റ്റ്‌ലിയെയോ രാജ്‌നാഥ് സിംഗിനെയോ പ്രധാനമന്ത്രിയാക്കാമെന്നും രാജ്യത്തെ രക്ഷിക്കാന്‍ അത് മാത്രമാണ് പോംവഴിയെന്നും മമത പറഞ്ഞു. നോട്ടുഅസാധുവാക്കലിന് ശേഷമുള്ള സാഹചര്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞു. പ്രതിസന്ധി അകറ്റാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇടപെടണമെന്നും അദേഹത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂയെന്നും മമത പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളോടും മോദി അസഹിഷ്ണുത കാണിക്കുകയാണ്. മോദിക്കും അമിത് ഷായ്ക്കും എതിരെ സംസാരിക്കുന്നത് കൊണ്ടാണ് സിബിഐ തങ്ങളെ ആക്രമിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ എതിരിടാനുള്ള ഏജന്റ് ആയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും മമത ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here