ലണ്ടൻ: ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് തീർക്കാൻ ശ്രമിച്ചത് ഒടുവിൽ വിമാനത്തിൽ കവലത്തല്ലിലേക്കു നയിച്ചു. അവസാനം വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. ലണ്ടനിൽ അന്താരാഷ്ട്ര വിമാനത്തിലാണ് സംഭവം. ഭാര്യയെ ശകാരിച്ച ഭർത്താവിനെ ശാന്തനാക്കാൻ സഹയാത്രക്കാരൻ ശ്രമിച്ചതാണ് അടിപിടിയിൽ കലാശിച്ചത്. ഇടയിൽ മറ്റു യാത്രക്കാർ കൂടി ഇടപെട്ടതോടെ സംഭവം കവലത്തല്ലായി മാറി. അവസാനം വിമാനം എമർജൻസി ലാൻഡിംഗ് ചെയ്യിക്കാൻ പൈലറ്റ് നിർബന്ധിതനാകുകയായിരുന്നു.
ലണ്ടനിൽ നിന്ന് ബെയ്‌റൂട്ടിലേക്കുള്ള വിമാനത്തിലാണ് കവലത്തല്ല് അരങ്ങേറിയത്. വൃദ്ധനായ ഒരു യാത്രക്കാരൻ ഭാര്യയെ ശകാരിക്കാൻ തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. വാക്കേറ്റം അതിരുകടക്കാൻ തുടങ്ങിയതോടെ സഹയാത്രികനും എയർ ഹോസ്റ്റസും ഇടപെട്ടു. എന്നാൽ, സംഗതി കൂടുതൽ വഷളാകുകയായിരുന്നു. രംഗം ശാന്തമാക്കാൻ എത്തിയ ചെറുപ്പക്കാരനെ വൃദ്ധൻ ആദ്യം മർദ്ദിച്ചു. അരിശം മൂത്ത ചെറുപ്പക്കാരൻ വയോധികനെ തുടരെ തല്ലിയതോടെ കളി കാര്യമായി മാറി.
സംഭവം പൊരിഞ്ഞ തല്ലായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. തല്ല് മൂത്തതോടെ സംഗതി കയ്യിൽ നിന്നു പോയി. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൈലറ്റ് എമർജൻസി ലാൻഡിംഗ് ചെയ്യാൻ തീരുമാനമെടുത്തു. ഇതോടെ വിമാനം തുർക്കിയിലെ ഇസ്താംബുളിൽ അപ്രതീക്ഷിതമായി ഇറക്കി. വയോധികനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് വിമാനത്തിൽ നിന്ന് പിടിച്ചിറക്കുകയായിരുന്നു. അടിപിടിയുടെ വീഡിയോ സഹയാത്രികൻ ഷൂട്ട് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here