രണ്ടുവയസുകാരനെ അമ്മ നിലത്തിട്ട് ചവിട്ടിക്കൊന്നു; കൊലപാതകം തെളിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍

ബംഗുളൂരു : രണ്ടു വയസ്സുകാരനെ അമ്മ തല്ലിക്കൊന്നു. നിര്‍ത്താതെ കരഞ്ഞതില്‍ പ്രകോപിതയായാണ് കൊലപാതകം. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. എംജി ഗാര്‍ഡന് സമീപം കസ്തൂരിഭായ്- അറുമുഖം ദമ്പതികളുടെ മകന്‍ വിജയ് ആണ് കൊല്ലപ്പെട്ടത്.

ഒരാഴ്ച മുന്‍പാണ് ദാരുണ കൊലപാതകം നടന്നത്. ഇതിന് ശേഷം അമ്മയുടെ സഹോദരന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കുഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിനെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയനാക്കി.

കുഞ്ഞിന്റെ തലയ്ക്കും ഹൃദയത്തിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തിനിടയില്‍ കുട്ടിയുടെ അമ്മയില്‍ നിന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചത്.

തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ കൊലപാതകം ചെയ്യുകയായിരുന്നുവെന്ന് പൊലീസിനോട് അമ്മ കസ്തൂരിഭായ് സമ്മതിച്ചു. കുട്ടി നിര്‍ത്താതെ കരഞ്ഞു. എത്ര ശ്രമിച്ചിട്ടും കരച്ചില്‍ അടക്കാനായില്ല. ഇതോടെ കുഞ്ഞിനെ നിലത്തിട്ട് ചവിട്ടി. തുടര്‍ന്ന് വീടിന്റെ ചുവരിനോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചുവെന്നും കസ്തൂരിഭായ് പോലീസിന് മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here