പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൂടിക്കാ‍ഴ്ച നടത്തും; റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും

ദില്ലി: കേരളത്തിനുള്ള റേഷന്‍വിഹിതം വെട്ടികുറച്ചത് പുനസ്ഥാപിക്കണം എന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്ച്ച.റേഷന്‍ വിഹിതം വെട്ടികുറച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനത്തിന്റെ പൊതുവിതരണ മേഖലയെ കാര്യമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നെന്ന പേരിലാണു കേരളത്തിനുള്ള അരി വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കേന്ദ്ര സര്‍ക്കാരിനു ക‍ീ‍ഴിലെ നീതി ആയോഗിന്‍റെ ശിപാര്‍ശ പ്രകാരമാണ് നിയമം നടപ്പാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ അടക്കമുള്ള ജനങ്ങള്‍ റേഷന്‍ സംവിധാനത്തില്‍നിന്നു പുറത്താവുകയും ചെയ്തു. കേന്ദ്ര പൂളില്‍നിന്നുള്ള അരി വിഹിതം വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെ കേരളത്തില്‍ അരി കിട്ടാത്ത അവസ്ഥയായി.

അരി വിഹിതം വെട്ടിക്കുറച്ചുള്ള കേന്ദ്രത്തിന്‍റെ നയം കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ ദ്രോഹിക്കുന്നതായി. ഈ സാഹചര്യത്തിലാണ് കേന്ദ്രം പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായിവിജയന്‍ സന്ദര്‍ശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here