പുജാരയ്ക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് 152 റണ്‍സ് ലീഡ്

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസീസിന്റെ ഒന്നാമിന്നിംഗ്്‌സ് സ്‌കോറായ 451 പിന്തുടര്‍ന്ന ഇന്ത്യ 9ന് 603 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇരട്ട സെഞ്ചുറിയുമായി ചേതേശ്വര്‍ പുജാരയും (525 പന്തില്‍ 21 ബൌണ്ടറികളുടെ അകമ്പടിയോടെ 202) സെഞ്ചുറി പ്രകടനവുമായി 233 പന്തില്‍ 117 റണ്‍സ് വൃദ്ധിമാന്‍ സാഹയും ക്രീസ് അടക്കി വാണു.

ടെസ്റ്റില്‍ 500 പന്തുകള്‍ നേരിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി പുജാര മാറുകയും ചെയ്തു. പുജാര പുറത്തായ ശേഷം എത്തിയ രവീന്ദ്ര ജഡേജ സ്‌കോര്‍ വേഗത്തില്‍ ഉയര്‍ത്തി. ജഡേജ 54 റണ്‍സ് എടുത്തു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഇന്നിംഗ്്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് ഇപ്പോള്‍ 152 റണ്‍സ് ലീഡുണ്ട്.

ആറ് വിക്കറ്റിന് 360 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചത്. ലോകേഷ് രാഹുലിന്റെയും മുരളി വിജയിയുടെയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ 360 റണ്‍സിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here