സ്വകാര്യആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി കെകെ ശൈലജ

കണ്ണൂര്‍: സ്വകാര്യആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കണ്ണൂര്‍ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ ലിവര്‍ ആന്‍ഡ് ഗ്യാസ്‌ട്രോ സയന്‍സസ് വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെകെ ശൈലജ.

സ്വകാര്യാശുപത്രികള്‍ ഓരോ ശസ്ത്രക്രിയയ്ക്കും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഇത് പഠിക്കാന്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബില്‍. ഇതിനൊപ്പം പൊതുആരോഗ്യശൃംഖല ശക്തിപ്പെടുത്തും. ഇതിനായാണ് ആര്‍ദ്രം പദ്ധതി. പൊതുആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്നതോടൊപ്പം ഗവേഷണത്തിനും മറ്റും പ്രാധാന്യം നല്‍കും.

യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് അപ്‌ഗ്രേഡ് ചെയ്ത ആശുപത്രികളില്‍ അടിസ്ഥാനസൗകര്യം വികസിപ്പിച്ചിട്ടില്ല. സ്റ്റാഫ് പാറ്റേണും പുതുക്കിയിട്ടില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പുതിയതസ്തിക അനുവദിച്ചു. ഒഴിവുകളില്‍ പിഎസ്‌സി വഴിയും നിയമനം നടത്തി. താലൂക്ക് ജില്ലാ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News