നഗ്നത പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; തന്നെ 100ലധികം പേര്‍ക്ക് കാഴ്ചവച്ചന്ന വെളിപ്പെടുത്തല്‍ യുവതി നടത്തിയത് പീപ്പിള്‍ ടിവിയിലൂടെ

കൊല്ലം: നഗ്നത പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ മുരുഗന്‍, ഫാഷിമുദീന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി.

നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ഖത്തറില്‍ വെച്ച് 100ലധികം പേര്‍ക്ക് കാഴ്ചവെച്ചന്ന ഞെട്ടിപ്പിക്കുന്ന വിവരം കഴിഞ്ഞ വനിതാ ദിനത്തില്‍ പീപ്പിള്‍ ടിവിയിലൂടെയാണ് കൊല്ലം സ്വദേശിനിയായ യുവതി വെളിപ്പെടുത്തിയത്. ഈ കേസിലെ മുഖ്യ പ്രതികളായ ഗുലാമി, അനുമോന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇതേ യുവതിയെ കൊല്ലത്ത് നഗ്‌ന ചിത്രം കാട്ടി പീഡിപ്പിച്ച മുരുഗനേയും ഫാഷിമുദീനെയും പൊലീസ് പിടികൂടിയത്.

വിദേശത്തു നിന്ന് ഗുലാമിയും അനുമോനും അയച്ചുകൊടുത്ത യുവതിയുടെ നഗ്‌ന ചിത്രങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ വിളിച്ചു വരുത്തി സ്വകാര്യ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. മറ്റൊരു കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായിരുന്ന മുരുഗനെ അറസ്റ്റ് രേഖപ്പെടുത്തി കോടതി നിന്ന് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഫാഷിമുദീനെ കോടതി റിമാന്റ് ചെയ്തു.

അതേ സമയം, മുഖ്യപ്രതികളായ ഗുലാമി, അനുമോന്‍ എന്നിവര്‍ക്കെതിരെ കൊല്ലം ഇസ്റ്റ് സിഐ മഞ്ചുലാല്‍ കേരളത്തിലെ വിമാനത്താവള അധികൃതര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി. വിദേശത്ത് കടക്കാതിരിക്കാനാണ് പൊലീസ് നടപടി. പ്രതികളുടെ ബന്ധുക്കള്‍ യുവതിയെ കഴിഞ്ഞയാഴ്ച കൊല്ലം കടപ്പാകടയില്‍ വച്ച് ആക്രമിച്ചിരുന്നു. ഒത്തുതീര്‍പ്പിന് വഴങ്ങാത്തതിനെ തുടര്‍ന്നായിരുന്നു പ്രകോപനം. ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News