താനൂർ: മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാര സമ്പന്നത അറിയണോ? താനൂരിലെ ചില നേതാക്കളുടെയും പ്രവർത്തകരുടെയും ഫേസ്ബുക്കും വാട്‌സ്ആപ്പും പരിശോധിച്ചാൽ മതി. മുഖ്യമന്ത്രിയെയും സിപിഐഎം നേതാക്കളെയും അപമാനിക്കുന്ന പ്രചാരണങ്ങളുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ് മുസ്ലിംലീഗ്. മുഖ്യമന്ത്രിക്ക് അഭിവാദ്യം നൽകുന്ന യുവതിയുടെ ഫോട്ടോയോടൊപ്പം കേട്ടാൽ അറയ്ക്കുന്ന അശ്ലീലം ചേർത്താണ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഇതിനെതിരേ നടപടിയാവശ്യപ്പെട്ട് സൈബർസെല്ലിലും ജില്ലാപോലിസ് മേധാവിയ്ക്കും യുവതി പരാതി നൽകിയിട്ടുണ്ട്.
താനൂരിൽ മുഖ്യമന്ത്രിക്ക് നൽകിയ സ്വീകരണ യോഗത്തിനിടെ യുവതി അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളോടൊപ്പം അശ്ലീലം ചേർത്താണ് സൈബർ ആക്രമണം. താനൂർ എംഎൽഎ വി.അബ്ദുറഹ്മാനെയും സിപിഐഎം നേതാക്കളെയും പോസ്റ്റുകളിലൂടെ അപമാനിക്കുന്നുണ്ട്. കേട്ടാൽ തന്നെ അറപ്പു തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളിൽ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്.
നേരത്തെ, സിപിഐഎം താനൂർ ഏരിയാ സെക്രട്ടറി ഇ.ജയനെ വധിക്കുമെന്നു ഭീഷണി മുഴക്കിയതും ഇതേ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നായിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതി തൃശ്ശൂർ റേഞ്ച് ഐജി അന്വേഷിച്ചു വരുന്നതിനിടെയാണ് വീണ്ടും പ്രകോപനുണ്ടാക്കുന്നത്. വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ താനൂർ സ്വദേശിനിയായ യുവതി ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. താനൂരിലെ അക്രമ സംഭവങ്ങൾ താൽക്കാലികമായി ശാന്തമായെങ്കിലും ലീഗ് പ്രവർത്തകർ വീണ്ടും പ്രകോപനമുണ്ടാക്കുന്നത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here