ബ്യൂണസ് അയേഴ്‌സ്: അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ സംശയത്തിലാക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. ബൊളീവിയയോടു മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് നീലപ്പട തോറ്റത്. തോൽവിയോടെ അർജന്റീന ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ഇവരുടെ ലോകകപ്പ് മോഹങ്ങളും പിന്നോട്ടടിച്ചിരിക്കുകയാണ്. അതേസമയം, തകർപ്പൻ ജയത്തോടെ ബ്രസീൽ വീണ്ടും മുന്നോട്ട്.
മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊളീവിയ മെസ്സിപ്പടയെ ഞെട്ടിച്ചത്. അർജന്റീനയുടെ മുന്നേറ്റത്തോടെയായിരുന്നു കളി തുടങ്ങിയത്. എന്നാൽ, അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ നീലപ്പട തുടർച്ചയായി പരാജയപ്പെട്ടു. പക്ഷേ ആദ്യ അരമണിക്കൂറിൽ തന്നെ ബൊളീവിയ അർജന്റീനയെ ഞെട്ടിച്ചു. 29-ാമത്തെ മിനിറ്റിൽ അർജന്റീനയുടെ വല ആദ്യമായി കുലുങ്ങി. കാർലോസ് ആഴ്‌സ് ഹെഡ്ഡറിലൂടെയാണ് ബൊളീവിയയുടെ ആദ്യഗോൾ നേടിയത്. രണ്ടാം പകുതിയിൽ മാഴ്‌സിലോ മൊറേനോയിലൂടെ രണ്ടാം ഗോളും നേടി ബൊളീവിയ ഏകപക്ഷീയ ജയവും സ്വന്തമാക്കി.
പാരഗ്വായ്‌ക്കെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ ജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. കുട്ടീന്യോയും നെയ്മറും മാഴ്‌സലോ എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ ഇപ്പോൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here