ഇന്ത്യയില്‍ ഗെയിം ഡെവലപ്പര്‍മാര്‍ക്ക് സാധ്യതകളേറെ; ആവശ്യത്തിന് ഡെവലപ്പര്‍മാരില്ലെന്നും രാജേഷ് റാവു; ടൂണ്‍സ് അനിമേഷന്‍സ് – യൂണിറ്റിയുമായി സഹകരിക്കും

തിരുവനന്തപുരം : ഫോര്‍ ജിയുടേയും സ്മാര്‍ട്ട്‌ഫോണുകളുടേയും കാലത്ത് ഗെയിം ഡെവലപ്പര്‍മാര്‍ക്ക് തൊഴില്‍മേഖലയില്‍ സാധ്യതകളേറെയാണെന്ന് നാസ്‌കോം ഗെയിമിംഗ് ഫോറം ചെയര്‍മാന്‍ രാജേഷ് റാവു. ഇന്ത്യക്കാര്‍ക്ക് ഗെയിമിംഗില്‍ ഇപ്പോള്‍ താല്‍പര്യമേറെയാണ്. പക്ഷേ, ആവശ്യത്തിന് യോഗ്യരായ ഗെയിം ഡെവലപ്പര്‍മാര്‍ ഇല്ലെന്നതാണ് പ്രശ്‌നം. എണ്ണത്തിനല്ല ഗുണത്തിനാണ് ഈ മേഖല പ്രാധാന്യം നല്‍കുന്നതെന്നും രാജേഷ് റാവു പറഞ്ഞു.

ടൂണ്‍സ് അനിമേഷന്‍സും യൂണിറ്റിയും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജേഷ് റാവു. കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ അഞ്ചാമത്തേയും യൂണിറ്റി അംഗീകൃത പരിശീലനകേന്ദ്രവും സര്‍ട്ടിഫിക്കേഷന്‍ സെന്ററുമാണ് ടൂണ്‍സ്. കംപ്യൂട്ടറുകള്‍ക്കും കണ്‍സോളുകള്‍ക്കും മൊബൈലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കുമെല്ലാം അനുയോജ്യമായ തരത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഗെയിം എന്‍ജിനുകളാണ് യൂണിറ്റി.

ലോകത്ത് ഗെയിമിംഗ് രംഗത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള യൂണിറ്റി ടെക്‌നോളജീസിന്റെ കേരളത്തിലെ ഏക അംഗീകൃത പരിശീലന കേന്ദ്രമാണ് ടൂണ്‍സ്. കേരളത്തിലെ സര്‍ട്ടിഫിക്കേഷന്‍ സെന്റര്‍ കൂടിയാണിത്.

കേരളത്തില്‍ യൂണിറ്റിയുടെ ഗെയിം ഡെവലപ്‌മെന്റ് പരിപാടിയുടെ പങ്കാളികളായി തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സിഇഒ പി.ജയകുമാര്‍ പറഞ്ഞു. ആഗോള ഗെയിമിംഗ് വിപണിയില്‍ യൂണിറ്റിക്ക് പ്രമുഖമായ സ്ഥാനമാണുള്ളതെന്ന് യൂണിറ്റി ടെക്‌നോളജീസ് (ഇന്‍ഡ്യ) പ്രൊഡക്ട് ഇവാന്‍ജലിസ്റ്റ് അരവിന്ദ് നീലകണ്ഠന്‍ പറഞ്ഞു. അഭിരുചി പരീക്ഷ ഉള്‍പ്പെടെ കര്‍ശനമായ സ്‌ക്രീനിംഗ് നടത്തിയ ശേഷം 40 പേരെ കോഴ്‌സിന്റെ ആദ്യത്തെ ബാച്ചിലേക്ക് തിരഞ്ഞെടുക്കുമെന്ന് ടൂണ്‍സ് അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം നാരായണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News