ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസ ഭക്ഷണപ്പേടിയുമാണെങ്കിൽ നെതര്‌ലൻഡ്‌സിൽ സ്വവർഗപ്രണയപ്പേടിയാണ്. തെരുവിൽ കൈകോർത്തു നടന്ന രണ്ടു യുവാക്കൾ ആക്രമിക്കപ്പെട്ടു. സ്വവർഗാനുരാഗികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവർക്ക് ഐക്യദാർഢ്യവുമായി കൈകോർക്കുകയാണ് നെതർലൻഡ്‌സിലെ വിവേകികൾ.
ജാസ്പർ, റോണി എന്നീ ചെറുപ്പക്കാരാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെ ആർണേം എന്ന സ്ഥലത്തു വച്ചായിരുന്നു സംഭവം. തെരുവിൽ കൈകോർത്തു നടക്കുകയായിരുന്നു ഇരുവരും. ഇതിനിടയിലാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. നെതർലൻഡ്‌സിലെ മാധ്യമങ്ങളിൽ സംഭവം വലിയ വാർത്തയായിരുന്നു. മാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു.
അതിനു ശേഷമാണ് നെതർലൻഡ്‌സിലെ പ്രമുഖർ ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്. എല്ലാവരും കൈയോടു കൈ ചേർത്ത് എന്ന പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രവർത്തകരും താരങ്ങളും ഫുട്‌ബോൾ താരങ്ങളും തൊഴിലാളികളും എല്ലാം പ്രതിഷേധക്കൂട്ടായ്മയിൽ അണിചേർന്നിട്ടുണ്ട്.
കൈകോർത്തു നിൽക്കുന്ന ഡച്ചുകാരുടെ ചിത്രങ്ങൾ കൊണ്ടു നിറയുകയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ. ഹോമോഫോബിയയ്‌ക്കെതിരേ സ്വവർഗപ്രണയപ്പേടിക്കെതിരെ എന്ന ഹാഷ്ടാഗിലാണ് പ്രചാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here