ഗോവ: ഒടുവിൽ മദ്യരാജാവ് വിജയ് മല്യയുടെ സ്വപ്നവസതി വിറ്റുപോയി. ഗോവൻതീരത്തെ രമ്യഹർമമായ കിംഗ്ഫിഷർ വില്ല അവസാനം ലേലത്തിൽ വിറ്റുപോയത് 73 കോടി രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക്. നിരവധി തവണ ലേലത്തിൽ വച്ചെങ്കിലും ആരും ഏറ്റെടുക്കാനില്ലാതിരുന്ന കിംഗ്ഫിഷർ വില്ല സിനിമാ പ്രൊഡക്ഷൻ ഹൗസ് ഉടമയും നടനും ബിസിനസുകാരനായ സച്ചിൻ ജോഷിയാണ് സ്വന്തമാക്കിയത്.
വില്ലയുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത് 73 കോടി രൂപയാണ്. കഴിഞ്ഞ ദിവസവും നടന്ന ലേലത്തിൽ ഈ തുകയ്ക്കും ലേലം കൊള്ളാൻ ആരും എത്തിയിരുന്നില്ല. ഇതിനേക്കാൾ വളരെ ചെറിയ തുക നൽകിയാണ് മല്യയുടെ ബീച്ച് വില്ല സച്ചിൻ ജോഷി കരസ്ഥമാക്കിയത്.
കോടിക്കണക്കിനു രൂപ ബാങ്കുകളിൽ നിന്നു വായ്പയെടുത്ത് വിദേശത്തേക്കു മുങ്ങിയിരിക്കുകയാണ് വിജയ് മല്യ. 9000 കോടിയോളം വരുന്ന ഈ കടം തിരിച്ചുപിടിക്കാൻ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ശ്രമിച്ചുവരികയാണ്. നേരത്തെ വില്ലയുടെ അടിസ്ഥാന വില 85 കോടി രൂപയായിരുന്നു. ഈ വില കൂടുതലാണെന്ന കാരണം പറഞ്ഞാണ് പലരും ലേലത്തിൽ നിന്ന് പിൻമാറിയിരുന്നത്.
പിന്നീട് 81 കോടി രൂപയായി അടിസ്ഥാന വില കുറച്ചെങ്കിലും ആരും ഏറ്റെടുക്കാൻ എത്തിയിരുന്നില്ല. അതിനെ തുടർന്നാണ് 73 കോടി രൂപയായി വീണ്ടും കുറച്ചത്. അങ്ങനെ സച്ചിൻ ജോഷി വില്ല കരസ്ഥമാക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here