പന്തയം വച്ച പണം ചോദിച്ചതിനു കളിക്കളത്തിൽ അരുംകൊല; കളിക്കൂട്ടുകാരനെ അടിച്ചു കൊന്നത് 250 രൂപയുടെ പേരിൽ

കൊൽക്കത്ത: പന്തയം വച്ച പണം ചോദിച്ചതിനു പന്തയം തോറ്റയാൾ കൂട്ടുകാരനെ അടിച്ചു കൊന്നു. ക്രിക്കറ്റ് കളിക്കിടെ ബെറ്റു വച്ച 250 രൂപ ചോദിച്ചതിനാണ് കളിക്കൂട്ടുകാരനെ പന്ത്രണ്ടുകാരൻ അടിച്ചുകൊന്നത്. കൊല്ലപ്പെട്ട കുട്ടിക്കും 12 വയസ്സാണ് പ്രായം. പന്തയം തോറ്റയാൾ പണം കൊടുക്കാൻ വിസമ്മതിച്ചതോടെ തർക്കത്തിനൊടുവിൽ തോറ്റ കുട്ടി കൂട്ടുകാരനെ അടിച്ചു കൊല്ലുകയായിരുന്നു.

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദസ്പാര ഗ്രാമത്തിലാണ് സംഭവം. ക്രിക്കറ്റ് കളിക്കിടെ രണ്ടു കുട്ടികൾ തമ്മിൽ 250 രൂപയ്ക്ക് പന്തയം വച്ചിരുന്നു. പന്തയം ജയിച്ചയാൾ പണം ചോദിച്ചെങ്കിലും തോറ്റയാൾ കൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തിനിടെ തോറ്റ കുട്ടി കളിക്കൂട്ടുകാരനെ തല്ലിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച കുട്ടിക്കും കൊലനടത്തിയ കുട്ടിക്കും പ്രായം 12 വയസ്സാണ്. ഇരുവരും കളിക്കൂട്ടുകാരുമാണ്. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കൂടെക്കളിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പന്തയം കൊടുക്കാൻ പണമില്ലാത്തതിനാലാണ് ക്രൂരത ചെയ്തതെന്ന് കുട്ടി സമ്മതിച്ചത്.

കൊലപാതകത്തിനു ശേഷം മൃതദേഹം അടുത്തുള്ള കാട്ടിൽ കൊണ്ടുപോയി ഒളിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News