ഭര്‍ത്താവിനെ ഉപേക്ഷിച്ച് പൊലീസുകാരനായ കാമുകനൊപ്പം കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹതയേറുന്നു

കണിയാപുരം: കഴക്കൂട്ടത്ത് മസ്താന്‍ മുക്കിലാണ് യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം സ്റ്റേഷന്‍കടവ് സ്വദേശിയായ രാജി (32) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്. ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് RDO യുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം താലൂക്ക് തഹസില്‍ദാര്‍ സുനില്‍ S നായരുടെ നേത്വര്‍ത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരു വര്‍ഷമായി കണിയാപുരത്തുള്ള വാടക കെട്ടിടത്തിലാണ് രാജി താമസിക്കുന്നത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ രണ്ടര വര്‍ഷമായി ശ്രീകാര്യം പൊലീസ്റ്റേഷനിലെ പൊലീസുകാരനായ സജിതിന്റെ കൂടെയായിരുന്നു യുവതി താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി കല്യാണം കഴിച്ചിട്ടുമുല്ലി. തുമ്പ പൊലീസ്റ്റേഷനില്‍ സജിത് ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും തമ്മില്‍ പരിചയപെടുന്നതും പിന്നീട് ഒരുമിച്ച് താമസിക്കുന്നതും. രാജിയുടെ അഞ്ച് വയസുള്ള കുഞ്ഞും ഇവരോടൊപ്പമായിരുന്നു.

ഇന്നലെ രാത്രി 11.30 ഓടെ യുവതി തൂങ്ങി മരിച്ച വിവരം സജിതാണ് യുവതിയുടെ ബസുക്കളെയും കഠിനംകുളം പൊലിസിനെയും അറിയിച്ചത്. ബെഡ് റൂമിലാണ് തൂങ്ങി മരിച്ചത്. ആ സമയത്ത് സജിത്തും കുഞ്ഞും വീട്ടില്‍ ഉണ്ടായിരുന്നു. ഇയാള്‍ മിക്കവാറും മദ്യപിച്ചെത്തി യുവതിയെ ആക്രമിക്കാറുണ്ടെന്ന് നേരത്തേ യുവതി പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഇതാണ് ദുരുഹത വര്‍ദ്ധിക്കാന്‍ കാരണം. സജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. സജിത്തിനെ കഠിനംകുളം പൊലിസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത് വരികയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News