പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി; ഉടമ്പടി ചൈനയുടെ ഗൂഢാലോചനയെന്ന് ട്രംപ്; പിന്‍മാറില്ലെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും

വാഷിങ്ടണ്‍: പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറുന്നുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യേഗിക പ്രഖ്യാപനം. ഉടമ്പടി ചൈനയുടെ ഗൂഢാലോചനയെന്നു ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങള്‍ക്ക് അനുകൂലമാണ് പാരിസ് ഉടമ്പടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലെത്തിയാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാക്കുന്നത്. കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്നതില്‍ അമേരിക്ക രണ്ടാം സ്ഥാനത്താണ്.

മലിനീകരണത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ഈടാക്കാനുള്ള പാരീസ് കാലാവസ്ഥ ഉടമ്പടി വ്യവസ്ഥക്കെതിരെ ട്രംപ് മുന്‍പ് രംഗത്തുവന്നിരുന്നു. ഉടമ്പടി നടപ്പാക്കുന്നത് അമേരിക്കന്‍സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഏത് ഉടമ്പടിയില്‍ നിന്നും പുറത്തുകടക്കും അല്ലെങ്കില്‍ അവയില്‍ പുനരാലോചന നടത്തും വ്യാപാത കരാറുകളും ഇത്തരത്തില്‍ പുനപരിശോധനക്ക് വിധേയമാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

2025 ഓടെ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതിന്റെ നിരക്ക് 28 ശതമാനം കുറയ്ക്കുമെന്ന് ഉടമ്പടി സമയത്ത് യു.എസ് ഉറപ്പ് നല്‍കിയിരുന്നു. ഉടമ്പടിയെ പിന്‍തുണയ്ക്കണമെന്ന് ജി 7ലെ മറ്റ് രാഷ്ട്രങ്ങള്‍ യു.എസ്സിനോട് ആവശ്യപ്പെട്ടെങ്കിലും ട്രംപ് പിന്‍മാറാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

എന്നാല്‍ പാരിസ് കരാറില്‍ നിന്ന് പിന്‍മാറില്ലെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News