പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച കേസ്; നാലംഗ സംഘത്തെ പിടികൂടി

തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച കേസിലെ സംഘത്തിലെ നാല് പേരെ സിറ്റി ഷാഡോ പോലീസ് പിടികൂടി. പരുത്തിക്കുഴി പുതുവല്‍പുത്തന്‍ വീട്ടില്‍ ജയന്റെ മകന്‍ സുജേഷ് (18), വള്ളക്കടവ് നെടുംമുടുബില്‍ വീട്ടില്‍ രാജന്‍ മകന്‍ വിനീത് (20), അരുവിക്കര ഇരുമ്പയില്‍ ആര്യാ ഭവനില്‍ കുമാറിന്റെ മകന്‍ ആനന്ദ് കുമാര്‍ (20) മുട്ടത്തറ ഗംഗാനഗറില്‍ രമേശിന്റെ മകന്‍ രാഹുല്‍ (19) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ടു വീലര്‍ വാഹനങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചേ ഈ നാല്‍വര്‍ സംഘം ഉള്‍പ്പെട്ട ടീം ഇലക്ട്രിക്ക് വയറും കമ്പും ഉപയോഗിച്ച് തിരുവല്ലം, കരുമം, കാലടി മരുതൂര്‍ക്കടവ്, ചിറപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ പ്രഭാത സവാരിക്കിറങ്ങിയ നിരവധി സ്ത്രീകളേയും പുരുഷന്മാരേയും ഉപദ്രവിക്കുകയായിരുന്നു.

വഴിയാത്രക്കാര്‍ക്ക് നേരേ അസഭ്യം പറയുകയും അശ്ലീലം കാണിക്കുകയും ഇലട്രിക്ക്‌വയര്‍ കുറുവടി എന്നിവ ഉപയോഗിച്ച് സ്ത്രീകള്‍ ഉള്‍പ്പെടുന്ന പ്രഭാതസവാരിക്കാരെ ആക്രമിക്കുകയായിരുന്നു.ഇരുട്ടായിരുന്നത് കൊണ്ട് വാഹനങ്ങളുടെ നമ്പര്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

ഇത്തരത്തില്‍ ഒരു സംഭവം പ്രഭാത സവാരിക്കാര്‍ക്കിടയില്‍ ഭീതി പരത്തുകയും ഈ അസാധാരണ സംഭവം പലമാനങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുള്ളതിനായാലും പ്രതികളെ എത്രയും പെട്ടന്ന് പിടികൂടുന്നതിനായി ഐ.ജി. മനോജ് എബ്രഹാം ഐ.പി.എസ് ന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ് കണ്‍ട്രോള്‍ റൂം എ.സി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News