ഭാര്യയും മക്കളും ഇല്ലാത്ത മാന്യന്മാര്‍ക്ക് അറിയോ കുടുംബത്തിന്റ വില?; ഗര്‍ഭിണികള്‍ സെക്‌സും മാംസവും ഒഴിക്കണമെന്ന മോദി സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഷാഹിദ കമാല്‍

തിരുവനന്തപുരം: ഗര്‍ഭിണികള്‍ മാംസം കഴിക്കുന്നതും ശാരീരികബന്ധം പുലര്‍ത്തുന്നതും ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഹിദ കമാല്‍. മോദിയുടെ ഇന്ത്യയില്‍ ജീവിക്കുന്നതിനേക്കാള്‍ വലിയ ആത്മസംഘര്‍ഷം ഒരു ഗര്‍ഭിണിയും നേരിടേണ്ടി വരില്ലെന്ന് ഷാഹിദ കമാല്‍ വ്യക്തമാക്കി. ഭാര്യയും മക്കളും കുടുംബവും ഇല്ലാത്ത മാന്യന്‍മാര്‍ക്ക് അറിയോ കുടുംബത്തിന്റ വില. അത് അറിയണമെങ്കില്‍ കുടുംബത്തില്‍ ജനിക്കണമെന്നും ഷാഹിദ പറഞ്ഞു.

ഷാഹിദ കമാല്‍ പറയുന്നത് ഇങ്ങനെ:

മോഡിയുടെ ഇന്ത്യയില്‍ ജീവിക്കുന്നതിനേക്കാള്‍ വലിയ ആത്മ സംഘര്‍ഷം ഒരു ഗര്‍ഭിണിയും നേരിടേണ്ടി വരില്ല.
ഗര്‍ഭിണിയായ സ്ത്രീക്കു ഇഷ്ടമുള്ള ഭക്ഷണം കൊടുക്കണം. അത് അവരുടെ മാനസിക ശാരീരീരിക ആരോഗ്യത്തിനു ഉത്തമം എന്നാണ് ഒരു ഉമ്മ ആയ ഞാന്‍ തിരിച്ചറിഞ്ഞത്.

ബീഫ് കഴിക്കാന്‍ ആഗ്രഹിക്കുന്ന ഗര്‍ഭിണിക്ക് അത് കൊടുക്കാന്‍ മോഡി സര്‍ക്കാരിന് കഴിയുമോ?
കേന്ദ്ര ആയുഷ് വകുപ്പിന്റെ മണ്ടന്‍ എഴുന്നള്ളിപ്പ്.

ഭര്‍ത്താവിന്റെ കൂടെ കിടന്നാല്‍ എന്തോ സംഭവിക്കും. ഭാര്യയും മക്കളും കുടുംബവും ഒന്നും ഇല്ലാത്ത മാന്യന്മാര്‍ക് അറിയോ കുടുംബത്തിന്റ വില. ഗര്‍ഭ കാലത്തു ഭര്‍ത്താവിന്റ സാമ്യപവും സ്‌നേഹവും ഓരോ സ്ത്രീക്കും എത്രമാത്രം പ്രിയപെട്ടതും വിലപെട്ടതും, ഒഴിവാക്കാന്‍ പറ്റാത്തതും ആണെന്ന് അറിയണമെങ്കില്‍ കുടുംബത്തില്‍ ജനിക്കണം, ഒപ്പം ജീവിക്കണം.

ആരോഗ്യമുള്ള കുഞ്ഞിനെ ഉണ്ടാക്കാന്‍ നടക്കുന്നു. പൂര്‍ണ ഗര്‍ഭിണിയുടെ ഉദരത്തില്‍ ശൂലം കുത്തി ഇറക്കിയ നരാധമന്‍മാരായ നിങ്ങള്‍ അധികാരം വിട്ടൊഴിഞ്ഞാല്‍ മാത്രം മതി ഈ രാജ്യത്തെ ഗര്‍ഭിണികള്‍ ഭീതിയും ഭയവും ഇല്ലാതെ ജീവിച്ചു കൊള്ളും. ആരോഗ്യമുള്ള കുട്ടികളെയും പ്രസവിച്ചു കൊള്ളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel