പനി തടയാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; ആരോഗ്യവകുപ്പ് പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നത് തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പനി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിലും ഡെങ്കി ഉള്‍പ്പെടെയുള്ള പനി ബാധിച്ച് നിരവധി പേര്‍ മരണമടയുന്ന സാഹചര്യത്തിലുമാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനായി ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്‍വീഴ്ചയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല, മരുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മെട്രോ ഉദ്ഘാടനത്തില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്റെ മെട്രോ യാത്ര സംബന്ധിച്ച് വിവാദങ്ങള്‍ക്ക് ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here