മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ഹിന്ദി സിനിമാ താരങ്ങളോടുളള ഇഷ്ടം തുറന്നു പറഞ്ഞ് ശശി തരൂര്‍

ചെറുപ്പം മുതലുള്ള ബോളിവുഡ് നടിമാരോടുളള ഇഷ്ടം വ്യക്തമാക്കുകയാണ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. ചെറുപ്പത്തിലേ ഹിന്ദി സിനിമയില്‍ ആകൃഷ്ടനാണ് താനെന്ന് ശശി തരൂര്‍ ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കൗമാരകാലത്തെ വികാരങ്ങള്‍ ഉണര്‍ത്തിയ രണ്ടു സിനിമാ സീനുകള്‍ ശശി തരൂര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരാധനയില്‍ രാജേഷ് ഖന്നയും ശര്‍മ്മിള ടാഗോറും തമ്മിലുളളതും മേരാ നാം ജോക്കറില്‍ അര്‍ദ്ധ നഗ്‌നവേഷത്തിലുളള സിമി ഗൈര്‍വാളിനെ റിഷി കപൂര്‍ നോക്കുന്നതുമായ രംഗങ്ങളാണ് തന്റെ കൗമാര കാമനകളെ ഉണര്‍ത്തിയതെന്ന് ശശി തരൂര്‍ വ്യക്തമാക്കുന്നു.

ബാല്യകാലത്ത് തനിക്കിഷ്ടം മുംതാസിനേയും സൈറാ ബാനുവിനേയുമായിരുന്നു. കൗമാര കാലത്ത് അത് സീനത്ത് അമനിലേക്കും പര്‍വീണ്‍ ബാബിയിലേക്കും വഴി മാറി. എന്നാല്‍ തന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ യഥാര്‍ത്ഥത്തില്‍ താലോലിച്ചത് മാധുരി ദീക്ഷിതായിരുന്നു. മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

നടന്മാരില്‍ തന്നെ സ്വാധീനിച്ചത് രാജേഷ് ഖന്നയാണ്. ആദ്യ സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയാണെന്ന് താന്‍ പറയും. ശശി കപൂറിനേയും സഞ്ജയ്ഖാനേയും തനിക്കിഷ്ടമാണെന്ന് ശശി തരൂര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here