ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: വിചാരണ ആരംഭിച്ചു

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലകേസിന്റെ വിചാരണ തിരുവനന്തപുരം സി ബി ഐ പ്രത്യേകകോടതിയില്‍ ആരംഭിച്ചു. കേസിലെ മുഖ്യസാക്ഷി സുരേഷ്‌കുമാറിന്റെ സാക്ഷി വിസ്താരം ആണ് ഇന്ന് നടക്കേണ്ടി ഇരുന്നത്. എന്നാല്‍ വിചാരണ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്‌കുമാര്‍ കോടതിയെ സമീപ്പിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ വിചാരണ നടപടികള്‍ മുടങ്ങി.

സുരേഷ്‌കുമാറിന്റെ ആവശ്യം നിരസിച്ച കോടതി സാക്ഷിക്ക് വാറണ്ട് അയക്കാനും തീരുമാനിച്ചു. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. 2005 സെപ്റ്റംബര്‍ 27ന് യു ഡി എഫ് മന്ത്രിസഭയുടെ കാലത്താണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മോഷ്ടാക്കള്‍ എന്നാരോപിച്ച് ഉദയകുമാറിനേയും സുരേഷിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിക്കുകയായിരുന്നു.

സിഐ അജിത് കുമാര്‍, ഡിവൈഎസ്പി ഇകെ സാബു, ടി കെ ഹരിദാസ് എന്നിവരും കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, രവീന്ദ്രന്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.ഉദയകുമാറിനെ ഉരുട്ടികൊല്ലുകയും, ഉന്നത ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.ഉദയകുമാറിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത സുരേഷ്‌കുമാറും, ഏഴോളം പൊലീസ് ഉദ്യോഗസ്ഥരുമാണ് കേസിലെ പ്രധാന സാക്ഷികള്‍. ഒരു മാസത്തെ വിചാരണ ആണ് കോടതി തീരുമാനിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News