നടിയെ ആക്രമിച്ച സംഭവം നിര്‍ണായക വഴിത്തിരിവില്‍; നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി; പുതിയ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാകും

കൊച്ചി: പ്രമുഖ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ണായക വഴിത്തിരിവില്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഉന്നത പൊലീസ് സംഘം കൊച്ചിയില്‍ തമ്പടിച്ച് ഊര്‍ജ്ജിത അന്വേഷണത്തിലാണ്. നടിയെ വിളിച്ചു വരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തി.

പുതിയ വെളിപ്പടുത്തലുകള്‍ നടി നടത്തിയതായാണ് വ്യക്തമാകുന്നത്. കേസന്വേഷണത്തില്‍ ഇത് നിര്‍ണായകമാകും. നടിയും ആരോപണ വിധേയരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോയെന്നതടക്കം പൊലീസ് അന്വേഷിച്ചു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് നടിയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയില്‍ നിന്നും നിര്‍ണായക രഹസ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജയില്‍ കയിയുന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരനില്‍ നിന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ വെളിവായ പുതിയ ചില ‘കാര്യങ്ങളുടെ’വിശദാംശം ചോദിച്ചറിയുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ പ്രതികളുടേയും ആരോപണ വിധേയരുടേയും ബന്ധപ്പെട്ട ഇടനിലക്കാരുടേയും മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശാസ്ത്രീയമായ തെളിവെടുപ്പും പുരോഗമിക്കുകയാണ്.

പൊലീസ് ചോദ്യം ചെയ്യലില്‍ പറയാത്ത കാര്യങ്ങള്‍ പ്രതികളുടെ ഭാഗത്ത് നിന്നും പുറത്തുവരുന്നതും നടി കൂടുതല്‍ വിശദാംശങ്ങള്‍ കൈമാറിയതും അന്വേഷണത്തില്‍ നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News