നിലപാട് തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഖത്തറിന് വേര്‍പിരിയേണ്ടി വരുമെന്ന് യുഎഇ; പ്രതിസന്ധിയില്‍ അമേരിക്കന്‍ മധ്യസ്ഥം വേണ്ടെന്നും ഗള്‍ഫ് രാജ്യങ്ങള്‍

ദോഹ: ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഖത്തര്‍ കാണിക്കുന്ന അപക്വമായ നിലപാട് എന്നന്നേക്കുമായുള്ള വിട്ടുപിരിയലില്‍ എത്തി ചേരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. ട്വിറ്ററിലൂടെയാണ് അന്‍വറിന്റെ പ്രതികരണം.

ഖത്തര്‍ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ ഗൗരവത്തോടെ കാണണമെന്നും ഇറാനോ തുര്‍ക്കിയോ ലെബനാണോ അല്ല നമ്മുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സ്ഥലങ്ങളെന്ന കാര്യം ഓര്‍മ്മിക്കണമെന്നും അന്‍വര്‍ ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി. മേഖലയിലെ തീവ്രവാദ സാന്നിധ്യം ഖത്തര്‍ തീരെ ഗൗരവമായി കാണുന്നില്ല. പലതും ചോര്‍ത്തികൊടുത്തും മാധ്യമങ്ങളില്‍ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ചും രാഷ്ട്രീയ കുട്ടിക്കളിയാണ് ഖത്തര്‍ ഇപ്പോള്‍ നടത്തുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി നീണ്ടു പോയാല്‍ ഖത്തറിന് എന്നന്നേക്കുമായി ഗള്‍ഫ് രാജ്യങ്ങള്‍ വേര്‍പെടുത്തുമെന്നും അന്‍വര്‍ ഗര്‍ഗാഷ് ഓര്‍മിപ്പിച്ചു.

അതേസമയം, ഖത്തര്‍ പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയം ആണെന്നും കുവൈറ്റ് മധ്യസ്ഥം വഹിക്കുന്നുണ്ടെന്നും അമേരിക്കയിലെ യുഎഇ അംബാസിഡര്‍ വ്യക്തമാക്കി. മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഇടപെടാമെന്ന അമേരിക്കയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു യുഎഇ അംബാസിഡര്‍.

ഖത്തറുമായുള്ള പ്രശ്‌നം നയപരവും സാമ്പത്തികവുമായ നിലയില്‍ നേരിടുമെന്നും സൈനിക നടപടി ഉണ്ടാവില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News