കാമുകന്റെ ലിംഗം മുറിച്ച യുവതി അറസ്റ്റില്‍

ദില്ലി: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ 23കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ യുവതിയെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടില്‍ നിന്നും അക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു.

ദില്ലിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. നാല് വര്‍ഷമായി രവിയും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് വിവാഹത്തില്‍ നിന്നും രവി പിന്മാറിയതോടെ യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ച് വരുത്തി അക്രമിക്കുകയായിരുന്നു. മംഗോള്‍പുരിയിലെ തെരുവ് കച്ചവടക്കാരനാണ് രവി.

യുവതിയുടെ സഹോദരന്റെ ഭാര്യ ഫോണ്‍ ചെയ്തതനുസരിച്ചാണ് ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ബുധനാഴ്ച രാത്രി 11.30ന് ശേഷം രവി എത്തിയത്. വിവാഹത്തെച്ചൊല്ലി രവിയും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും യുവതി തന്നെ കുളിമുറിയിലേക്ക് തള്ളിയിട്ട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ് യുവാവ് പൊലീസിന് കൊടുത്ത പരാതി. എന്നാല്‍ ഇത് നിഷേധിച്ചപ്പോള്‍ അടുക്കളയിലിരുന്ന കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.

ഈ സമയം മുഴുവന്‍ യുവതിയുടെ സഹോദരനും ഭാര്യയും കൃത്യം ചെയ്യാന്‍ യുവതിക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രക്തം വാര്‍ന്നൊഴുകിയ യുവാവ് വീട്ടില്‍ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോള്‍ അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here