നടി ആക്രമിക്കപ്പെട്ട കേസ്; അപ്പുണ്ണിയെയും നാദിര്‍ഷായെയും ഫോണ്‍വിളിച്ചെന്ന് സുനി സമ്മതിച്ചു; ഒരാള്‍ കൂടി പിടിയില്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും ഫോണ്‍വിളിച്ചന്ന് പള്‍സര്‍ സുനി സമ്മതിച്ചു. വിളിച്ചത് പണത്തിനാണെന്ന് പള്‍സര്‍ സുനി.

അപ്പുണ്ണിയെയും നാദിര്‍ഷായെയും നാല് തവണ വിളിച്ചെന്നും പള്‍സര്‍ സുനി. ഫോണ്‍വിളി സമ്മതിച്ച സാഹചര്യത്തില്‍ പള്‍സര്‍ സുനിയെയും അപ്പുണ്ണിയെയും നാദിര്‍ഷായെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

അതേസമയം പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍വിളിക്ക് ഒത്താശ ചെയ്ത ആള്‍ പിടിയിലായി. സഹതടവുകാരനായ കോട്ടയം സ്വദേശി സുനിയാണ് പിടിയിലായത്.

ചോദ്യം ചെയ്യലിനോട് സുനി സഹകരിക്കുന്നില്ല. പൊലീസിന്റെ കയ്യിലുള്ള വിവരങ്ങള്‍ മാത്രമാണ് സുനി സമ്മതിച്ചത്. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് സുനി ഉത്തരം നല്‍കുന്നില്ല. ഫോണ്‍ ജയിലിലെത്തിച്ചതാരെന്ന ചോദ്യത്തിനും പള്‍സര്‍ ഉത്തരം നല്‍കിയില്ല. ജയിലില്‍ സുനി ഉപയോഗിച്ച ഫോണ്‍ കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. ഇന്ന് സുനിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here