‘എന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റ് വരേണ്ടിവരും’- പള്‍സര്‍ സുനി

കൊച്ചി: ചില വെളിപ്പെടുത്തലുകള്‍ തനിക്ക് വിനയായെന്നും പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമാണ് താന്‍ അനുഭവിക്കുന്നതെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് തൃക്കാക്കരയില്‍ ഡോക്ടറുടെ അടുത്തെത്തിച്ച പള്‍സര്‍ സുനി, തന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് പറയണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ക്വട്ടേഷന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനാണ് താനിപ്പോള്‍ അനുഭവിക്കുന്നത്. ജയിലില്‍ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സുനിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും ചോദ്യം ചെയ്യുന്നതെന്നും പള്‍സര്‍ സുനി പറഞ്ഞു.

ശരീരം വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് സുനിയെ വൈദ്യപരിശോധനയക്കായി തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് സുനിയെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here