ലൂയീസ് പീറ്റര്‍ പുസ്തകമാകുന്നു. ‘വിശുദ്ധര്‍ക്കു പഞ്ഞമില്ലാത്ത ലോകത്ത് കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിക്കുന്ന കവിത’കള്‍

കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളുള്‍പ്പടെയുള്ള കൂട്ടായ്മകളിലും സജീവസാന്നിധ്യമായ കവിയാണ് ലൂയീസ് പീറ്റര്‍. ‘ലൂയി പാപ്പാ’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നു. എങ്കിലും, ഇദ്ദേഹത്തിന്റെ കവിതകള്‍ പുസ്തക രൂപത്തില്‍ ഇതു വരെ പുറത്തിറങ്ങിയിട്ടില്ല.

1986 ല്‍ ആദ്യ കവിത എഴുതിയ കവി പിന്നീട് നീണ്ട ഇരുപത് വര്‍ഷം മൗനത്തിലായിരുന്നു. 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത് . അതിനു പിന്നാലേയാണ് സാംസ്‌കാരിക കൂട്ടായ്മകളിലും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധേയനായത്.

‘നരകം സമ്മാനമായിത്തന്ന നാരായംകൊണ്ടാണ് ഞാനെ!ഴുതാറുള്ളത് / അതിനാലാണ് എന്റെ കവിതകളില്‍ ദൈവത്തിന്റെ കൈയക്ഷരമില്ലാതെപോയത്’എന്ന നാന്ദിവാക്യങ്ങളോടെയാണ് ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’പുറത്തുവരുന്നത്. 67 കവിതകളാണ് സമാഹരിക്കപ്പെടുന്നത്.

പുസ്തകം ജൂലായ് 15 നു രാവിലെ 10 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പ്രകാശനം ചെയ്യും. ആദ്യ പ്രതി കവിക്കു ഗുരുസ്ഥാനീയനായ ഗ്രിഗറിയില്‍നിന്ന് ചലച്ചിത്രപ്രവര്‍ത്തക കൃഷ്ണ ഏറ്റുവാങ്ങും . കവിയുടെ ജന്മദിനം കൂടിയാണ് ജൂലായ് 15.

തൃശൂര്‍ 3000 ബിസി സ്‌ക്രിപ്റ്റ് മ്യൂസിയം ആണ് പ്രസാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News