ആ സെല്‍ഫിക്ക് പിന്നിലെന്ത്; പൊലീസുകാരന്റെ വെളിപ്പെടുത്തല്‍

കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് രണ്ടു പൊലീസുകാര്‍ക്കൊപ്പമുള്ള ‘സെല്‍ഫി’ വിവാദം പുതിയ വഴിത്തിരിവില്‍. സോഷ്യല്‍ മീഡിയിയല്‍ വലിയ തോതില്‍ ചര്‍ച്ചയായ സെല്‍ഫി ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷമുള്ളതല്ലെന്ന വിശദീകരണവുമായി ചിത്രത്തിലുള്ള പൊലീസുകാരന്‍ രംഗത്തെത്തി.

ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍വച്ചെടുത്ത സെല്‍ഫിയാണതെന്ന് പൊലീസുകാരില്‍ ഒരാളായ അരുണാണ് വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലാണ് അരുണ്‍ സൈമണ്‍ ഇപ്പോഴുള്ളത്. ഇരിങ്ങാലക്കുടയിലുള്ള താന്‍ എങ്ങനെയാണ് കൊച്ചിയില്‍ കസ്റ്റഡിയിലായ ദിലീപിനൊപ്പം സെല്‍ഫിയെടുക്കുന്നതെന്നും അരുണ്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അരുണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കൂട്ടുകാരെ, ഞാന്‍ അരുണ്‍ സൈമണ്‍, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിപിഒ ആണ്. കസ്റ്റഡിയിലെ സെല്‍ഫി എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ എടുത്തതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here