രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുസ്ലിങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ല; ഭീഷണിയുമായി ബിജെപി എംഎല്‍എ

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുസ്ലിങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംഎല്‍എയായ ബ്രിജ്ഭൂഷണ്‍ രജപുത്താണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത വീഡിയോയിലാണ് ബ്രിജ്ഭൂഷണ്‍ വിവാദപ്രസ്താവന നടത്തിയിരിക്കുന്നത്.

ജയ് ശ്രീറാം എന്നു പറഞ്ഞാണ് ബ്രിജ്ഭൂഷണ്‍ വീഡിയോ ആരംഭിക്കുന്നത്. തങ്ങള്‍ നൂറു കോടി ഹിന്ദുക്കളുണ്ടെന്നും അതുകൊണ്ട് എന്തായാലും എത്രയും പെട്ടെന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ബ്രിജ്ഭൂഷണ്‍ വീഡിയോയില്‍ പറയുന്നു. ‘ഞങ്ങള്‍ അതിന് പ്രതിജ്ഞയെടുത്തു കഴിഞ്ഞു. പക്ഷെ ഞങ്ങളുടെ വഴി തെറ്റിക്കാന്‍ മുസ്ലീങ്ങള്‍ ശ്രമിച്ചാല്‍ അവര്‍ ഹജ്ജിന് മക്കയില്‍ പോകുന്നത് ഞങ്ങള്‍ അവസാനിപ്പിക്കും.’

‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യയും മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാനും നല്‍കി. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ന്യൂനപക്ഷങ്ങളുടേതല്ല. ഞങ്ങള്‍ ഈ രാജ്യക്കാരാണെന്നും ഇവിടം വിട്ടുപോകാന്‍ ആര്‍ക്കും പറയാനാവില്ലെന്നും മുസ്ലിങ്ങള്‍ പലപ്പോഴും പറയാറുണ്ട്. ഞങ്ങള്‍ അവരോട് ഇതുവരെ ഇവിടംവിടാന്‍ പറഞ്ഞിട്ടില്ല. ഞങ്ങള്‍ പറഞ്ഞാല്‍ അവര്‍ക്കിവിടെ നില്‍ക്കാനുമാവില്ല.’-അയാള്‍ പറയുന്നു.

മുസ്ലീങ്ങളെ ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവദിച്ചത് മഹാത്മാ ഗാന്ധിയുടെ മഹാമനസ്‌കതയാണ്. അതിനെ തങ്ങള്‍ അംഗീകരിക്കുകയാണുണ്ടായതെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News