ഇറച്ചിക്കോഴിയുടെ വില കൂട്ടണമെന്ന് വ്യാപാരികള്‍; ധാരണയായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കോഴി വില കുറയ്ക്കാനാവില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍. കോഴി 115 രൂപയ്ക്കും കോഴി ഇറച്ചി 170 രൂപയ്ക്കും വില്‍പ്പന നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. മന്ത്രി തോമസ് ഐസക്കുമായി ധാരണയില്‍ എത്തിയതായും വ്യാപാരികള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ധാരണയായെന്ന വാര്‍ത്ത തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

കോഴി കിലോയ്ക്ക് 115 രൂപയും കോഴിയിറച്ചിയ്ക്ക് 170 രൂപയും വില നിശ്ചയിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ധനമന്ത്രിയുമായി വിലയുടെ കാര്യത്തില്‍ ധാരണയിലെത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനാണ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.

എന്നാല്‍, കോഴിവില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വ്യാപാരികളുമായി മന്ത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിലവര്‍ധിപ്പിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസ് പറഞ്ഞു. കോഴിയ്ക്ക് 87 രൂപയും കോഴിയിറച്ചിയ്ക്ക് 158 രൂപയുമാക്കിയാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വില നിശ്ചയിച്ചത്. എന്നാല്‍, സ്ഥിരമായ വിലയല്ലെന്നും വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റം വരുമെന്നുംതോമസ് ഐസക് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here