ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന് വിലക്ക്

ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന് വിലക്കേര്‍പ്പെടുത്തി തുനീഷ്യ. വണ്ടര്‍ വുമണിന് വിലക്ക് ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമാണ് തുനീഷ്യ.

കേന്ദ്ര കഥാപാത്രമായ വണ്ടര്‍വുമണിനെ അവതരിപ്പിച്ച ഗാല്‍ ഗേഡറ്റ് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥ ആയിരുന്നുവെന്നതാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണം.

അല്‍ശാബ് പാര്‍ട്ടിയുടെ പരാതിയെ തുടര്‍ന്നാണ് വണ്ടര്‍ വുമണിന് തുനീഷ്യ കോടതി വിലക്കേര്‍പ്പെടുത്തിയത്. ഗാല്‍ ഗേഡറ്റ് രണ്ട് വര്‍ഷം ഇസ്രയേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതും ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതുമാണ് അല്‍ശാബിനെ പ്രകോപിപ്പിച്ചത്.

ജൂണില്‍ വണ്ടര്‍ വുമണിന്റെ പ്രദര്‍ശനം തുനീഷ്യയില്‍ രണ്ടിടത്ത് നിശ്ചയിച്ചിരുന്നുവെങ്കിലും അല്‍ ശാബിന്റെ പ്രതിഷേധം മൂലം മാറ്റുകയായിരുന്നു. നേരത്തെ ലെബനനും ഖത്തറും വണ്ടര്‍വുണിന്റെ പ്രദര്‍ശനം വിലക്കിയിരുന്നു.

സ്ത്രീ കേന്ദ്രീകൃത ചിത്രമായതിനാലാണ് നിരോധിച്ചതെന്ന വാദക്കാരും തുനീഷ്യയിലുണ്ട്. പാറ്റി ജെങ്കിന്‍സ് സംവിധാനം ചെയ്ത് ചിത്രത്തിന് ഹോളിവുഡില്‍ മാത്രമല്ല ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here