ഓട്ടത്തില്‍ മുസ്ലീം ലീഗ് നേതാവ് ഷറഫുീദ്ദീനെയും മറികടന്നു സംഘികള്‍; 10 മാസം പഴക്കമുള്ള റെക്കോര്‍ഡ് ഇനി പഴങ്കഥ

തിരുവനന്തപുരം: ആറ് മാസങ്ങള്‍ക്ക് മുമ്പ് മുസ്ലിം ലീഗിന്റെ യുവജന സംഘടന യൂത്ത് ലീഗിന്റെ നേതാവ് ഷറഫുദ്ദീന്‍ ഓടിയ ഓട്ടം ഇനിയും ആരും മറന്നിട്ടുണ്ടാകില്ല. മലപ്പുറത്ത് യൂത്ത് ലീഗിന്റെ പ്രതിഷേധനത്തിനെത്തിയ നേതാവ് , പൊലീസ് ചാര്‍ജെന്ന് പറയുന്നതിനു മുമ്പെ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ഓട്ടം പുറത്തെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയും ട്രോളര്‍മാരും ആഘോഷത്തെ കൊണ്ടായി ഷറഫുദ്ദീന്റെ ഓട്ടമൊക്കെ സംഘികളുടെ മുന്നില്‍ ഒന്നുമല്ലെന്നതാണ് വര്‍ത്തമാന കാലം തെളിയിക്കുന്നത്.

തിരുവനന്തപുരത്തെ കാട്ടക്കട പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രതിഷേധിക്കാന്‍ ഒത്തുകൂടിയ സംഘപരിവാറുകാറാണ് ഷറഫുദ്ദീന്റെ ഓട്ടത്തെ നിഷ്പ്രഭമാക്കിയത്. സി പി ഐ എമ്മിനും ഡി വൈ എഫ് ഐക്കുമെതിരെ ഘോരഘോരം മുദ്രാവാക്യം വിളിച്ചെത്തിയ ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകരുടെ ഓട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ ചിരിപടര്‍ത്തുന്നത്.

പൊലീസുകാര്‍ ലാത്തിച്ചാര്‍ജ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സംഘികള്‍ ഓട്ടം തുടങ്ങിയിരുന്നു. അതുവരെ വിളിച്ചുകൊണ്ടിരുന്ന മുദ്രാവാക്യമൊക്കെ അവര്‍ മറന്നു. അടികിട്ടാതെ പാടം വഴി ഓടാനായിരുന്നു നേതാക്കളുടെയടക്കം ശ്രദ്ധ. എന്തായാലും ഷറഫുദ്ദീന്‍ പോലും ഇത് കണ്ട് ചിരിക്കുന്നുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News