ഗൊരഖ്പുരില്‍ കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ പ്രാണവായു നല്‍കിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ ; നടപടി സ്വകാര്യ പ്രാക്ടിസ് നടത്തിയെന്നാരോപിച്ച്

ഓക്സിജന്‍ ലഭ്യതയുടെ അഭാവത്തെ തുടര്‍ന്ന് 66 കുട്ടികള്‍ മരിക്കുവാനിടയായ ഗൊരഖ്പുരില്‍ കുട്ടികളുടെ ജീവന്‍ നില നിര്‍ത്താന്‍ പരിശ്രമിച്ച ഡോക്ടറായ കഫീല്‍ ഖാനെ ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്ന് സസ്പെന്റ് ചെയ്തു.

അപകടസമയത്ത് തന്റെ ആത്മാര്‍ത്ഥമായ സേവനം കൊണ്ട് സുമനസ്സുകളുടെ പ്രശംസ പിടിച്ചു പറ്റിയ ബിആര്‍ഡി ആശുപത്രയിലെ ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപിച്ചാണ് സസ്‌പെന്റ് ചെയ്തത്. ദുരന്തമുണ്ടായഎന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനാണ് കഫീല്‍ ഖാന്‍.

സംസ്ഥാനത്തെ വ്യത്യസ്ത നഴ്സിംങ് ഹോമുകളില്‍ നിന്നുമാണ് ഇദ്ദേഹം ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്. ഇദ്ദേഹത്തെ മാറ്റി പകരം ഡോ. ഭൂപേന്ദ്ര ശര്‍മ്മക്ക് ചാര്‍ജ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡോ. ഖാനിന്റെ ഇടപെടലുകള്‍ കാരണം നിരവധി കുട്ടികളെ അദ്ദേഹത്തിന് രക്ഷപെടുത്താന്‍ കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണിത്.

വ്യാഴാഴ്ച്ച രാത്രി തന്നെ ഡോക്ടര്‍ക്ക് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് സുചന ലഭിച്ചിരുന്നു. വിതരണം തടസ്സപ്പെട്ടാല്‍ കുട്ടികള്‍ക്ക് വേണ്ട ഓക്സിജനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തകിടം മറിയുമെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ സ്വന്തം വാഹനത്തില്‍ സുഹൃത്തായ മറ്റൊരു ഡോക്ടറുടെ അടുത്തെത്തി 3 സിലണ്ടര്‍ ഓക്സിജന്‍ വാങ്ങുകയും വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോട് കൂടി ബിആര്‍ഡി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇതു സഹായകരമായെങ്കിലും വെള്ളിയാഴ്ച്ച രാവിലെയോട് കൂടി സ്ഥിതി ഗതികള്‍ വീണ്ടും വഷളാവാന്‍ തുടങ്ങി. തുടര്‍ന്ന് രാവിലെയോടെ ഡോക്ടര്‍ കഫീല്‍ അഹമ്മദ് നഗരത്തിലെ കൂടുതല്‍ ഓക്സിജന്‍ വിതരണക്കാരെ വിളിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എന്നാല്‍ അവരും പണം ആവശ്യപ്പെട്ടതോടെ ഉന്നത സര്‍ക്കാര്‍ അധികാരികളെ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഡോക്ടര്‍ സ്വന്തം കയ്യിലെ കാശ് മുടക്കി സിലണ്ടര്‍ വാങ്ങാന്‍ ഏര്‍പ്പാടാക്കി. ഇതിനിടയിലും ഡോക്ടര്‍ വാര്‍ഡുകള്‍ തോറും കയറിയിറങ്ങി ‘എമ്പു പമ്പിന്റെ’സഹായത്താല്‍ കുട്ടികളുടെ ഹൃദയ സതംഭനം നിലക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

ഇത്ര ഏറെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാവത്തതില്‍ മനം നൊന്ത് നിസ്സഹായനായി മരിച്ച കുട്ടികളുടെ മുഖത്തേക്ക് നോക്കുന്ന ഡോക്ടര്‍ കഫീല്‍ അഹമ്മദിന്റെ ചിത്രം ഏവരുടേയും കണ്ണ് നിറയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News